പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു
പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ശ്രീനിവാസന്റെ തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റിരുന്നത്. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് ശ്രീനിവാസന്.
‘ബൈക്കിന്റെ ഷോറൂം നടത്തുന്നയാളാണ് ശ്രീനിവാസന്. മേലാമുറി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എതിര്‍വശത്താണ് കട. അതൊരു മാര്‍ക്കറ്റാണ്. കൊവിഡിന് ശേഷം സജീവമല്ല അവിടം. കടയില്‍ ശ്രീനിവാസന് ഒറ്റയ്ക്കായിരുന്നു. അക്രമികള്‍ കടയില്‍ കയറി വെട്ടുകയായിരുന്നു. തലയിലും കൈയ്യിലും കാലിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. തൊട്ടപ്പുറത്തെ കടയിലും ആള് ഉണ്ടായിരുന്നു. അവരും ശ്രീനിവാസന്റെ ചങ്ങാതിമാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.’ പ്രദേശവാസി പറഞ്ഞു.