KUTTIPPURAM

എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി സോനു എന്ന ഷാജഹാൻ മുഹമ്മദ് എക്സൈസിന്റെ പിടിയിൽ

കുറ്റിപ്പുറം: ജില്ലയിലെ എംഡിഎംഎ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനി കുറ്റിപ്പുറം കൻമനം തെക്ക്മുറി സ്വദേശി ആയപറമ്പിൽ സോനു എന്ന ഷാജഹാൻ മുഹമ്മദ് (36) എക്സൈസ് സംഘത്തിന്റെ പിടിയിലായി.എക്സൈസിനും പോലീസിനും തീരാ തലവേദനയായിരുന്ന പ്രതിയായിരുന്നു പിടിയിലായ ഷാജഹാൻ മുഹമ്മദ്.കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസ്
ഇൻസ്പെക്ടർ പി.എം അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് ഉദ്യോഗസ്ഥർ വലിയ മൽപ്പിടുത്തത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഗ്രേഡ് ഗണേഷന്
വലത് കൈക്ക് പരിക്കേറ്റു.
അക്രമക്കാരിയായ ഇയാളെ കീഴ്പ്പെടുത്തുന്നതിൽ മറ്റു ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്ക് പറ്റിയ എക്സൈസ് ഓഫിസർ ഗണേഷ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വെള്ളിയാഴ്ച രാവിലെ 11:30 ഓടെയാണ് കന്മനം തെക്ക്മുറിയിലെ വീട്ടിൽ ഇന്ന് ഇയാളെ പിടിക്കൂടിയത്.ഇയാളിൽ നിന്നും വിൽപനക്കായി സൂക്ഷിച്ച 6.668 ഗ്രാം എംഡിഎംഎയും, കത്തിയും പിടികൂടി.
അക്രമവാസനയുള്ള പ്രതി വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്.

എംഡിഎംഎ വില്പനയിൽ ജില്ലയിലെ പ്രധാനിയാണ് ഷാജഹാൻ മുഹമ്മദ്. കുറ്റിപ്പുറം റേഞ്ച് എക്സൈസ്
ഇയാളെ കുറച്ചു മാസം ആയി പിന്തുടർന്നുണ്ടായിരുന്നു.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കുറ്റിപ്പുറം റേഞ്ച്എക്സൈസ് ഓഫീസർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ പി എം അഖീൽ , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി ലതീഷ്, പ്രിവന്റീവ് ഓഫീസർ പി പി പ്രമോദ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ
ഗ്രേഡ് ഗണേഷ്, സിവിൽ എക്സൈസ് ഓഫീസർ സാഗിഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ എന്നിവർ പ്രതിയെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button