KERALA

കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷൻ.

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍.

തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്നും ബസ് ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും ആള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.

കെഎസ്‌ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബന്ധുകള്‍ക്ക് വിദ്യാര്‍ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരും. സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന തീരുമാനം ഏകപക്ഷീയമാണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥന്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സ്വകാര്യ ബസ് ഉടമകളോട് ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല. വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അറിയിച്ചതാണെന്നും അന്ന് എല്ലാം പരിഹരിക്കുമെന്നാണ് സതീശന്‍ ഉറപ്പ് നല്‍കിയതെന്നും ടി ഗോപിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൗതുകം,തമാശ, ആരോഗ്യം, പ്രധാന വാർത്തകൾ,സ്റ്റാറ്റസ് വീഡിയോസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button