KERALA

തൃശൂരിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊല: പ്രതിപ്പട്ടികയിൽ 16 കാരനും

തൃശ്ശൂര്‍ ചേർപ്പിലെ ഇതര സംസ്ഥാന തൊഴിലാളിയായ മൻസൂർ മാലിക്കിനെ ഭാര്യ തലയ്ക്കടിച്ച് കൊന്ന കേസില്‍ 16 വയസ്സുകാരനെ ചോദ്യം ചെയ്തു. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് കുട്ടി കൂട്ട് നിന്നതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഥീരുവിനൊപ്പം താമസിച്ചിരുന്നതാണ് ഈ 16 വയസ്സുകാരൻ. കൊലപാതക വിവരം പോലീസ് അറിഞ്ഞ ശേഷം, മൻസൂർ മാലിക്കിന്റെ രണ്ട് മക്കളെയും ,16 വയസ്സുകാരനെയും ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കുട്ടിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയില്‍ തന്നെ കുട്ടിയെ തിരികെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലികിനെ (40) ഭാര്യ രേഷ്മാ ബീവിയുടെ കാമുകന്‍ ഥീരു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.

തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നായിരുന്നു രേഷ്മയുടെ പരാതി. എന്നാല്‍ ഇവരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയടക്കം കേസിന്റെ ചുരുളഴിക്കാന്‍ പൊലീസിന് സഹയകമാകുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്‌തോടെയാണ് മന്‍സൂറിനെ താന്‍ കൊലപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇവരുടെ മൊഴി വിശ്വാസത്തില്‍ എടുത്തിരുന്നില്ല.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിന്റ ചുരുള്‍ അഴിഞ്ഞത്. തന്റെ കാമുകന്‍ ഥീരുവാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് രേഷ്മ വെളിപ്പെടുത്തി. മന്‍സൂറിന് മദ്യം നല്‍കിയതിന് ശേഷം ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹം ബാത്ത് റൂമില്‍ ഒളിപ്പിച്ചു. ഒരു ദിവസത്തോളം ബാത്ത്‌റൂമില്‍ സുക്ഷിച്ചതിന് ശേഷം പിറ്റേന്ന് രാത്രിയാണ് മൃതദേഹം വീടിന് കുഴിയെടുത്ത് മൂടിയത്. പൊലീസെത്തി മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button