POLITICS

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും


കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ കോടതിയെ സമീപിക്കും. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ കലക്ടര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ്ങ് റൂമുകള്‍ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. എന്നാല്‍, തുറന്നത് റിസര്‍വ് റൂം അല്ലെന്ന വാദവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തിയിരുന്നു. മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. പ്രധാന സ്ഥാനാര്‍ത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയല്‍ റൂം തുറന്നതെന്നും എല്ലാ സ്ഥാനാര്‍ത്ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധാരണയായി മെറ്റീരിയല്‍ റൂം സ്ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. മെറ്റീരിയല്‍ റൂമിനെ ‘സ്ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button