കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം
കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.
പട്ടാപ്പകലിൽ പോലും പന്നികൾ
കൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.
പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയാണ് നാട്ടുകാർ
സർവ്വഭൂജികളായ പന്നികൾ. നട്ടുവളർത്തിയ കിഴങ്ങുകൾ. നശിപ്പിക്കുന്നത് വ്യാപകമാകുന്നു
കൂടാതെ പല സ്ഥലങ്ങളിലും മണ്ണ്.കുഴി ച്ചു. വലിയ ഗർത്തങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു.
പന്നികൾ പെറ്റു പെരുകുന്നത്?ഈ കോളിബാത ജനങ്ങളിൽ പടർത്തുവാൻ വരെ സാധ്യതയുണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചതാണ്.
പന്നികൾ പരത്തുന്ന ബ്രൂസ് ൽ, ലൂസ് ഉൾപ്പെടെയുള്ള രോഗങ്ങൾ മനുഷ്യരിലേക്ക് പടരുവാനും സാധ്യതയുണ്ട്.
എല്ലാ നിലക്കും അപകടകാരികളായ കാട്ടുപന്നികൾ
അംഗൻവാടി. തിബിയാൻ സ്കൂൾ മദ്രസ കുട്ടികൾക്ക് ഭീഷണിയായി തുടരുന്നു.
പന്നികൾ. ആൾമറകൾ ഇല്ലാത്ത കിണറുകളിൽ
ചാടി കുടിവെള്ളം മലീമസമാക്കുന്നു
ചെറുകിട കൃഷിയിടത്തിലേക്ക് കയറി. വിളകൾ വ്യാപകമായി നശിപ്പിക്കുന്നു
വളർത്തുമൃഗങ്ങൾക്കും. പന്നികൾ ഭീഷണിയാണ്. ഇതോടൊപ്പം ആണ് നായ ശല്യവും. അടിയന്തര ശ്രദ്ധ പഞ്ചായത്തിന്റെ ഭാഗത്തിനു ഉണ്ടാവണമെന്ന് നാട്ടുകാർ അഭ്യർത്ഥിക്കുകയാണ്. ഉടനെ നടപടി ഉണ്ടാകണമെന്ന്
ചോലക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മ
ക്യാബിനറ്റ് ആവശ്യപ്പെട്ടു.