ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ വാർഷിക പൊതു പരീക്ഷ നടന്നു.
എടപ്പാൾ : സംസ്ഥാനത്ത് ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ വാർഷിക പൊതു പരീക്ഷ നടന്നു. എടപ്പാൾ സെന്ററിന് കീഴിൽ 165 ഓളം പേർ പരീക്ഷയെഴുതി. സാമൂഹിക സാഹചര്യങ്ങളാൽ ഖുർആൻ പഠനത്തിന് അവസരം നഷ്ടപ്പെട്ട സാധാരണക്കാർക്കും അഭ്യസ്ത വിദ്യാർത്ഥിയാർക്കും അവസരമൊരുക്കുന്നതാണ് പദ്ധതിയെന്നും 1997 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഹ്വാനമനുസരിച്ചാണ് സ്റ്റഡീ സെന്റര്‍ രൂപീകരിക്കപ്പെട്ടത്. 9 വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാവുന്ന സിലബസാണ് ഖൂര്‍ആന്‍ സറ്റഡീ സെന്റര്‍ കേരള അവലംഭിക്കുന്നത്. സൂറകളുടെ ആമുഖം, അതിന്റെ ശ്രോഷഠതകള്‍, പ്രധാന ആശയങ്ങള്‍ എന്നിവക്കു പുറമെ ശരിയായ പാരായണം, തജ്‌വീദ് നിയമങ്ങള്‍, വ്യകരണം എന്നിവയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയുട്ടുള്ളത്.
ആദ്യത്തെ അഞ്ച് വര്‍ഷം പ്രിലിമിനറി കോഴ്‌സ് എന്ന നിലയിലും അവസാനത്തെ 4 വര്‍ഷം സെകന്ററി കോഴ്‌സ് എന്ന നിലയിലുമാണ് പഠന ക്രമീകരണം. ഓരോ വര്‍ഷവും പൊതുപരീക്ഷയും വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രിലിമിനറി കോഴ്‌സിലേയും സെകന്ററി കോഴ്‌സിലേയും ഫൈനല്‍ പരീക്ഷയില്‍ സംസ്ഥാന തലത്തിലാണ് റാങ്ക് ജേതാക്കളെ പ്രഖ്യാപിക്കുന്നതെന്നും അധ്യാപകനായ സി പി മുഹമ്മദ് ഉമരി പറഞ്ഞു.