വിദ്വേഷ പോസ്റ്റ്: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കണ്ണൂർ യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ്. സമുദായിക സ്പർദ്ധ ഉണ്ടാക്കൽ, സ്ത്രീകളുടെ അന്തസ്സ് ഹനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പോലീസിന്റെതാണ് നടപടി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവും പ്രഭാഷകനുമായ അബ്ദുള്ള ബാസിൽ നൽകിയ പരാതിയിലാണ് നടപടി.
ആഗസ്റ്റ് 12ന് ആരിഫ് ഹുസൈൻ തെരുവത്ത് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് വിവാദത്തിന്റെ തുടക്കം. അബ്ദുള്ള ബാസിലിന്റെ അമ്മയെയും സഹോദരിയെയും ലൈംഗികമായി അധിക്ഷേപിച്ചും, പൊതുവെ മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും പോസ്റ്റ് ഇട്ടു എന്നാണ് പരാതി. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും FIR-ൽ പറയുന്നു.
ഇതിനെതിരെ അന്ന് തന്നെ ബാസിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആ പരാതി സൈബർ ക്രൈം ഹെഡ്ക്വാർട്ടേഴ്സ് വഴി ചക്കരക്കൽ പോലീസിന് കൈമാറുകയായിരുന്നു.
ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പോലീസ് ചുമത്തിയത് എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
“മറ്റ് കേസുകളിൽ കാണിക്കുന്ന ആവേശം ആരിഫ് തെരുവത്തിന്റെ കാര്യത്തിൽ എവിടെ പോയി? പരാതി ഫ്രീസറിൽ വെച്ചിരിക്കുകയാണ്” എന്നായിരുന്നു ജിന്റോ ജോണിന്റെ വിമർശനം.
വിവാദം ശക്തമായതോടെ ആഭ്യന്തര വകുപ്പ് ഇടപെട്ടു. എറണാകുളം സിറ്റി സൈബർ ക്രൈം പോലീസ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത ജാമ്യമില്ലാ കേസിൽ തുടർനടപടി നിർത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. ഒപ്പം തന്നെ ആരിഫ് ഹുസൈനെതിരെ ബാസിൽ നൽകിയ പരാതിയിൽ അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാനും ഉത്തരവിട്ടു.
അന്വേഷണ ചുമതല ADGP പി. വിജയനാണ്.
ചാനൽ ചർച്ചക്കിടെ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അവതാരക അപർണ കുറുപ്പിനെതിരെ ഉയർന്ന പരാതിയിൽ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഈ രാഷ്ട്രീയ വിവാദങ്ങൾ. അപർണ കുറുപ്പിന്റെ കേസിൽ ഖേദപ്രകടനത്തെ മാനിച്ച് നടപടി മരവിപ്പിച്ചപ്പോൾ, ആരിഫ് ഹുസൈനെതിരെ നടപടിയില്ല എന്ന ഇരട്ടത്താപ്പ് ആരോപണവും ശക്തമായിരുന്നു.
ഇതോടെയാണ് ഇപ്പോൾ സമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയിരിക്കുന്നത്.
🄰🄿🄷🄽🄴🅆🅂 🄰🄿🄷🄽🄴🅆🅂
ഷെയർ ചെയ്യുക.
നിങ്ങളുടെ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക. വാർത്തകൾ അയക്കേണ്ട നമ്പർ 9746334228
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ അമർത്തുക
👇👇👇👇👇👇👇👇
https://chat.whatsapp.com/BJsQOZbcgQD7BsFSY6jgzw?s=cl&p=a&mlu=4&ilr=4