നിക്ഷേപ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ, എടപ്പാൾ സ്വദേശിയെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്
ചങ്ങരംകുളം:നിക്ഷേപ തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ .എടപ്പാൾ ശുകപുരം പിണ്ണാക്കാത്ത് വീട്ടിൽ രാജീവ് (47) ആണ് അറസ്റ്റിലായത് . ശുകപുരം മേലെപാട്ട് ശാന്തകുമാരിയുടെ പരാതിയിലാണ് രണ്ടാം പ്രതിയായ രാജീവിനെ അറസ്റ്റ് ചെയ്തത്.
പ്രവീൺ റാണയുടെ സേഫ് & സ്ട്രോങ്
ബിസിനസ് കൺസൽട്ട്സിയുടെ നിക്ഷേപ തട്ടിപ്പിനെ തുടർന്നാണ് അറസ്റ്റ് .പരാതിക്കാരിയുടെ 5 ലക്ഷം രൂപയാണ് പ്രതി രാജീവ് മുഖാന്തരമാണ് പ്രവീൺ റാണയുടെ ബിസിനസ്സിൽ നിക്ഷേപിച്ചത്. കുടുംബപരമായുള്ള സ്വത്ത് വിറ്റ പൈസയാണ് പരാതിക്കാരി നിക്ഷേപിച്ചത്.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്ന 300 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പ്രവീൺ റാണ തൃശ്ശൂർ ജില്ല ജയിലിൽ ആണ് .
സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൾസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് എന്നീ പണമിടപാട് സ്ഥാപനങ്ങൾ വഴി 300 കോടിയോളം രൂപ നിക്ഷേപകരിൽനിന്ന് തട്ടിയെടുത്തെന്നാണ് പ്രവീൺ റാണക്കെതിരായ കേസ്. പരസ്യങ്ങളിലൂടെയും സ്ഥാപനത്തിലെ സ്റ്റാഫുകൾ മുഖാന്തരവും നിക്ഷേപകർക്ക് ഉയർന്ന തോതിൽ ലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം ഫ്രാഞ്ചൈസി എന്ന പേരിൽ ധാരണപത്രം ഒപ്പിട്ടു നൽകിയിരുന്നു. നിക്ഷേപകരെ വിശ്വസിപ്പിക്കത്തക്കരീതിയിൽ പല കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവ പ്രവർത്തിച്ചിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മിക്ക ജില്ലകളിലും ഇവർക്ക് ബ്രാഞ്ചുകളുണ്ടായിരുന്നു.