പാലക്കാട് യുവതി ആംബുലൻസിൽ പ്രസവിച്ചു

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആംബുലൻസിൽ വച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.
പാലക്കാട് പാലക്കാട് ജില്ല കോട്ടോപ്പാടം തിരുവിഴാംകുന്ന് കരടിയോട് പ്രദേശത്തുനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവതി ആംബുലൻസിൽ പ്രസവിക്കുന്നത്.
കെസിസി ഫൗണ്ടേഷൻ കോട്ടോപാടത്തിന്റെ ആംബുലൻസിൽ ആണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് ഗുരുതരാവസ്ഥയിൽ ആയ ഉടനെ ആംബുലൻസ് ഡ്രൈവർമുനീർ തന്റെ സുഹൃത്തുും ഓട്ടോ ഡ്രൈവറുമായ സുരേഷിനെ സഹായത്തിനായി ബന്ധപ്പെടുകയായിരുന്നു വഴിയിൽ വെച്ച് സുരേഷും ആംബുലൻസിൽ കയറി,
പിന്നീട് സുരേഷ് മണ്ണാർക്കാട് ഭാഗത്തുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വഴിയൊരുക്കണമെന്ന സഹായമഭ്യർത്ഥിച്ചു. ആംബുലൻസിൽ നിന്നും സുരേഷ് നൽകിയ വിവരത്തിനനുസരിച്ചു ജനങ്ങൾ ആംബുലൻസിന് വഴിയൊരുക്കി.
തിരക്കുപിടിച്ച മണ്ണാർക്കാട് നഗരത്തിൽ ഷിയാസിന്റെ നേതൃത്വത്തിലുള്ള സുഹൃത്തുക്കളും ലോഡിങ് തൊഴിലാളികളും ഗതാഗതം നിയന്ത്രിച്ചു ആംബുലൻസിനെ കണ്ടെത്തിവിട്ടു
എന്നാൽ മണ്ണാർക്കാട് ബസ്റ്റാൻഡി നടുത്ത് എത്തിയപ്പോൾ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.
ഉടൻ
അമ്മയെയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
രാത്രിയോടെ ആശുപത്രിയിൽ വച്ച് കുഞ്ഞു മരണപ്പെട്ടു,
