പറക്കുളം സ്വദേശിയുടെ കാണാതായ പോത്തിനെ പിടിച്ചുകെട്ടി തിരിച്ചേൽപ്പിച്ച് മാധ്യമ പ്രവർത്തകൻ

ആനക്കര: കാണാതായ പോത്തിനെ പിടിച്ചുകെട്ടി തിരിച്ചേൽപ്പിച്ച് മാധ്യമ പ്രവർത്തകൻ ശശി പച്ചാട്ടിരി. ബുധനാഴ്ച പുലർച്ചെ നാലരമണിയോട് കൂടി പത്ര വിതരണത്തിനിടയിലാണ് ആനക്കര നീലിയാട് റോഡിലൂടെ കയറുമായി പോത്ത് ഓടുന്നത് കണ്ടത്.
കഴിഞ്ഞ ദിവസം മുണ്ടക്കോട് സ്വദേശിയും ആനക്കരയിലെ സിഐടിയു തൊഴിലാളിയുമായ സുന്ദരൻറെ പോത്തിനെ കാണാതായിരുന്നു.ആ പോത്ത് ആയിരിക്കുമെന്ന് കരുതിയാണ് മാധ്യമപ്രവർത്തകൻ ശശി പച്ചാട്ടിരി സമീപത്തെ പറമ്പിൽ പിടിച്ചു കെട്ടിയത്.തുടർന്ന് പോത്ത് നഷ്ടപ്പെട്ട സുന്ദരനെ വിവരമറിയിക്കുകയും സുന്ദരൻ വന്ന് തൻറെ പോത്ത് അല്ലെന്ന് പറയുകയും ചെയ്തതോടെ ആനക്കര മേഖലയിലെ വാട്സാപ്പ് കൂട്ടായ്മയിൽ വാർത്ത പ്രചരിപ്പിച്ചാണ് ഉടമയെ കണ്ടെത്തിയത്.
രാത്രിയിൽ കെട്ടഴിഞ്ഞു പോയ പറക്കുളം സ്വദേശി ജലീലിൻറെ പോത്താണെന്ന് മനസ്സിലായതിനെ തുടർന്ന് ജലിൽ സ്ഥലത്തെത്തുകയും പോത്തിനെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ജലീലിന് പോത്തിനെ വിട്ടുകൊടുക്കുകയും ചെയ്തു. ഏകദേശം 70000 രൂപയോളം വിലവരുന്ന പോത്താണിത്
