വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതക്കെതിരെ അധിക്ഷേപം;ഡെപ്യൂട്ടി തഹസില്‍ദാറെ സസ്പെന്റ് ചെയ്തു

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്സായ രഞ്ജിതയെ
അധിക്ഷേപിച്ച് സമൂഹ മാധ്യമത്തില്‍ കമന്റിട്ട റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ‍് ചെയ്തു.കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതന്നും അദ്ദേഹത്തിന്റെ കമന്റ് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നും ഇയാള്‍ അധിക്ഷേപ കമന്റുകള്‍ പങ്കിട്ടത്. തൊഴില്‍പരമായും ജാതീയമായും അധിക്ഷേപിച്ചുള്ളതായിരുന്നു കമന്റ്. കേരളത്തിലെ സർക്കാർ ജോലിയില്‍ നിന്ന് ലീവെടുത്ത് വിദേശത്തേക്ക് പോയത് കൊണ്ടാണ് രഞ്ജിത അപകടത്തില്‍ മരിച്ചത് എന്നാണ് ഇയാള്‍ അധിക്ഷേപിച്ചത്. രഞ്ജിതക്ക് ആദരാഞ്ജലി അർപ്പിച്ച് എഴുതിയ മറ്റൊരു പോസ്റ്റിന് താഴെ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും ഇയാള്‍ കമന്റ് ചെയ്തിരുന്നു.
ഇയാളുടെ കമന്റുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. നിരവധി പേർ മുഖ്യമന്ത്രിയേയും റവന്യു മന്ത്രിയേയും ടാഗ് ചെയ്ത് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇയാള്‍ കമന്റുകള്‍ പിൻവലിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇയാള്‍ മനുഷ്യകുലത്തില്‍ പിറന്നതാണോ?; രൂക്ഷവിമർശനവുമായി പികെ ശ്രീമതി
വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്സായ രഞ്ജിതയെ
അധിക്ഷേപിച്ച് സമൂഹ മാധ്യമത്തില്‍ കമന്റിട്ട ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പികെ ശ്രീമതി. സ്ത്രീകള്‍ തൊഴിലിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന മനുവാദികളുടെ പ്രചരണത്തിൻ്റെ ബഹിർസ്ഫുരണമാണ് ഇയാളുടെ വൃത്തികെട്ട വാക്പ്രയോഗങ്ങള്‍. ഇത് പോലെ സ്ത്രീവിരുദ്ധമായതും നീചമായതും ആയവാക്കുകള്‍ മ്ലേച്ഛഭാഷയില്‍ എഴുതി സ്വന്തം മുഖം മററുള്ളവരുടെ മുന്നില്‍ അനാവരണം ചെയ്യുന്ന സംസ്കാര ശൂന്യരെ കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്നും അവർ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
‘വിമാനാപകടത്തില്‍ മരിച്ചുപോയ രഞ്ജിതക്കെതിരെയാണ് ലൈംഗിക ചുവയോടെ’ അങ്ങേയറ്റം അപമാനകരമായ എഫ്ബി പോസ്റ്റ് ഒരു വൃത്തികെട്ടവൻ ഇട്ടത് .ഇയാള്‍ മനുഷ്യകുലത്തില്‍ പിറന്നതു തന്നേയോ? ഇയാളുടെ പ്രയോഗങ്ങള്‍ അയാളുടെ ഭാര്യയും അമ്മയും മകളുമുണ്ടെങ്കില്‍ , മകളുമടക്കമുള്ള സ്ത്രീ സമൂഹത്തിന്നെതിരെയുള്ള അധിക്ഷേപവും വെല്ലുവിളിയുമാണ് എന്ന് അയാള്‍ ഓർത്തില്ല :സ്ത്രീകള്‍ തൊഴിലിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന മനുവാദികളുടെ പ്രചരണത്തിൻ്റെ ബഹിർസ്ഫുരണമാണ് ഇയാളുടെ വൃത്തികെട്ടവാക്പ്രയോഗങ്ങള്‍ ഡെ.താസില്‍ദാരാണു പോലും ആസ്ഥാനത്തിരിക്കാൻ അയാള്‍ അർഹനല്ല ബഹു റവന്യൂമന്ത്രിയുടെ അവസരോചിതമായ നടപടി അഭിനന്ദനാർഹമാണ്. ഇത് പോലെ സ്ത്രീവിരുദ്ധമായതും നീചമായതും ആയവാക്കുകള്‍ മ്ലേച്ഛഭാഷയില്‍ എഴുതി സ്വന്തം മുഖം മററുള്ളവരുടെ മുന്നില്‍ അനാവരണം ചെയ്യുന്ന സംസ്കാര ശൂന്യരെ കടുത്ത ശിക്ഷക്ക് വിധേയമാക്കണം
ഒരു സർക്കാർ ഉദ്യോഗസ്ഥന് അതും ഡെ.താസില്‍ദാർ പദവിയിലെത്തിയ ഈ മാന്യൻ_പവിത്രൻ _മനുഷ്യനോ അതോ തല്‍സ്ഥാനത്തിരിക്കാൻ അർഹതയില്ല ഒരു നാട് മുഴുവനും ദുഃഖിച്ചിരിക്കുമ്ബോള്‍ പോലും ഇങ്ങനെയും എഴുതാൻ ചില അവതാരങ്ങള്‍ നമ്മുടെ സാംസ്കാരിക കേരളത്തിന് ഭാരമായി ഉണ്ടായിപ്പോയല്ലോ’.
