കൊച്ചി: കുരുമുളക് പറിക്കുന്നതിനിടെ 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍വീണ ഭര്‍ത്താവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഭാര്യ.
പിറവം സ്വദേശി 64കാരനായ രമേശനാണ് കിണറ്റില്‍വീണത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഭാര്യ പത്മം പിന്നാലെ ചാടി. ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ വെള്ളത്തില്‍ മുങ്ങിപ്പോകാതെ ഭർത്താവിനെ താങ്ങിപ്പിടിച്ച് നിന്നു. ഫയര്‍ഫോഴ്‌സ് എത്തി ആദ്യം രമേശനെയും പിന്നീട് പത്മത്തെയും കിണറ്റില്‍നിന്ന് മുകളിലെത്തിച്ചു.
ഇലഞ്ഞിക്കാവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസില്‍ നിന്ന് വിരമിച്ചയാളാണ് രമേശന്‍. മൂവാറ്റുപുഴയില്‍ താമസിക്കുന്ന രമേശനും പത്മവും കൃഷി ആവശ്യത്തിനായി പിറവത്ത് ഭൂമി വാങ്ങിയിരുന്നു. ഇവിടെ കിണറിന് സമീപത്തുനിന്ന കുരുമുളക് പറിക്കുന്നതിനിടെ പിടിച്ചുനിന്ന മരം ഒടിഞ്ഞ് രമേശൻ അകത്തേക്ക് വീഴുകയായിരുന്നു.
ഭർത്താവ് കിണറിനുള്ളില്‍ വീഴുന്നത് കണ്ട പത്മം, ഉടനെ കിണറിനരികിലേക്ക് ഓടിയെത്തി. കിണറ്റിനുള്ളില്‍ രമേശന് തലചുറ്റാൻ തുടങ്ങിയെന്ന് മനസിലായതോടെപത്മം കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. തുടർന്ന് മുങ്ങിപ്പോകാതിരിക്കാൻ ഇരുകൈകളിലുമായി രമേശനെ താങ്ങിപ്പിടിച്ചു നിന്നു. സംഭവം കണ്ടുനിന്ന ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും രക്ഷിച്ചത്.
രമേശൻ കിണറ്റിലേക്ക് വീഴുന്ന സമയം ബന്ധുവിന്‌റെ കുഞ്ഞിനോട് സംസാരിച്ചുനില്‍ക്കുകയായിരുന്നു പത്മം. ശബ്ദം കേട്ട് നോക്കിയപ്പോള്‍ മരം ഒടിഞ്ഞ് കിണറിന് മുകളില്‍ കിടക്കുന്നതാണ് കണ്ടത്. ഇതോടെ ഭർത്താവ് താഴെ പോയെന്ന് മനസിലായി. ഓടിച്ചെന്ന് കയർ എടുത്ത് കിണറ്റിലേക്ക് ഇറക്കി രമേശനെ രക്ഷിക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍ ഭർത്താവ് കുഴഞ്ഞ് വെള്ളത്തിലേക്ക് പോകുന്നതാണ് പത്മം കണ്ടത്. പിന്നാലെയാണ് കിണറ്റിലേക്ക് എടുത്ത്ചാടിയത്.
ഒരാള്‍ പൊക്കത്തോളം വെള്ളമുള്ള കിണറ്റിലെ പടവുകളില്‍ ഭർത്താവിനെ പത്മം താങ്ങി നിർത്തി. സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘം തങ്ങള്‍ കിണറ്റില്‍ ഇറങ്ങണമോ, കുട്ട താഴ്ത്തി തന്നാല്‍ അതില്‍ കയറാൻ കഴിയുമോയെന്ന് വിളിച്ച് ചോദിച്ചു. തനിക്ക് കുഴപ്പമില്ലന്നും ക്ഷീണിതനായ ഭർത്താവിനെ താൻ കുട്ടയില്‍ കയറ്റാമെന്നും പത്മം വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് ആദ്യം രമേശനെയും പിന്നാലെ പത്മത്തെയും ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു.
കിണറ്റിലേക്ക് കയറില്‍ ഊർന്നിറങ്ങിയതിനെ തുടർന്ന് പത്മത്തിന്‍റെ രണ്ട് കൈകളുടെയും തൊലി ഇളകിയ നിലയിലായിരുന്നു. കിണറ്റില്‍ വീണ രമേശന് കാര്യമായ പരിക്കുകളില്ല. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ…
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില…
സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്ക് പരിഹാരമായി ധനമന്ത്രി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നാണ് കാത്തിരിപ്പ്.…
ആദ്യ ദിനം പരിഗണിച്ചത് 1484 പരാതികൾ നാളെയും (ഫെബ്രുവരി 6) തുടരും മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍…
പൊന്നാനി : കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരണപ്പെട്ടത്.ചാവക്കാട്…