കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം &period;140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക് 45 കോടി രൂപ ചെലവിൽ പുതിയ കോടതി സമുച്ചയം ഉയരും&period;എംഎൽഎ കെപി നൗഷാദലിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തര ഇടപെടലുകളെ തുടർന്നാണ് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പ്രധാന സാങ്കേതിക തടസ്സങ്ങൾ നീക്കി സർക്കാർ ഉത്തരവിറക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വർഷങ്ങളായി നിയമനൂലാമാലകളിലും വകുപ്പുതല സാങ്കേതിക തടസ്സങ്ങളിലും കുടുങ്ങിക്കിടന്ന വിഷയത്തിലാണ് നിർണായക മുന്നേറ്റമുണ്ടായത്&period;പൊന്നാനി നഗരം അംശം ദേശത്തെ റീ സർവേ നമ്പർ 11&sol;1ൽ ഉൾപ്പെട്ട 70 സെന്റ് ഭൂമി പുതിയ കോടതി സമുച്ചയത്തിനായി ജുഡീഷ്യൽ വകുപ്പിന് ഉപയോഗിക്കാൻ അനുവദിച്ചാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്&period;ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തിയാണ് ഉപയോഗാനുമതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏകദേശം 140 വർഷത്തോളം പഴക്കമുള്ള നിലവിലെ പ്രധാന കോടതി കെട്ടിടം ഗുരുതരമായ ബലക്ഷയം നേരിട്ടതിനെ തുടർന്ന് കോടതി ഇപ്പോൾ മറ്റൊരു താൽക്കാലിക കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്&period; പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സുരക്ഷാപ്രശ്നങ്ങളും പുതിയ കോടതി സമുച്ചയത്തിന്റെ ആവശ്യകത വർഷങ്ങളായി ശക്തമാക്കിയിരുന്നു&period;പൊന്നാനിയിലെ കോടതിയുടെ ചരിത്രം 19-ാം നൂറ്റാണ്ടിലേക്കാണ് നീളുന്നത്&period; നിലവിലെ പഴയ പ്രധാന കോടതി കെട്ടിടം 1888ൽ നിർമിച്ചതാണെന്നാണ് സർക്കാർ രേഖകളിൽ വ്യക്തമാക്കുന്നത്&period;അതേസമയം പൊന്നാനിയിൽ കോടതിയുടെ പ്രവർത്തനം ഈ കെട്ടിടത്തിന്റെ നിർമാണത്തിനും മുമ്പ് ആരംഭിച്ചിരുന്നതായാണ് ലഭ്യമായ ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പൊന്നാനി&period;അന്നത്തെ വിശാലമായ പൊന്നാനി താലൂക്കിന്റെ ഭാഗങ്ങളായിരുന്ന തിരൂർ&comma; താനൂർ&comma; കുറ്റിപ്പുറം&comma;ചാവക്കാട്&comma; തൃത്താല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ നീതിന്യായ ആവശ്യങ്ങൾക്കായി പൊന്നാനി കോടതിയെ ആശ്രയിച്ചിരുന്നതായാണ് പ്രാദേശിക ചരിത്രവിവരങ്ങൾ വ്യക്തമാക്കുന്നത്&period; കേരളപ്പിറവിക്ക് ശേഷം കോടതി സ്ഥിതി ചെയ്തിരുന്ന ഭൂമിയും പരിസരപ്രദേശങ്ങളും കേരള റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലായി&period;കാലപ്പഴക്കത്തെ തുടർന്ന് കോടതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ഥിതി പിന്നീട് ഗുരുതരമായി&period;കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഇവിടെ കോടതി പ്രവർത്തനം തുടരുന്നത് കോടതിയിലെത്തുന്നവരുടെ സുരക്ഷയ്ക്കും കോടതിയിലെ വിലപ്പെട്ട രേഖകൾക്കും അപകടസാധ്യത സൃഷ്ടിക്കുമെന്നും പി&period;ഡബ്ല്യു&period;à´¡à´¿ തലത്തിൽ വിലയിരുത്തലുണ്ടായി&period; മേൽക്കൂര ചോർച്ച&comma;കെട്ടിടത്തിന്റെ ശോച്യാവസ്ഥ&comma; രേഖകളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും വിവിധ ഘട്ടങ്ങളിൽ ഉയർന്നിരുന്നു&period;തുടർന്നാണ് കോടതി താലൂക്ക് ഓഫീസിന് എതിർവശത്തുള്ള താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്&period; എന്നാൽ ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഈ കെട്ടിടത്തിലെ പരിമിതികൾക്കിടയിലാണ് കോടതി ഇപ്പോഴും പ്രവർത്തിക്കുന്നത്&period; കോടതിയുടെ ദൈനംദിന പ്രവർത്തനത്തെയും അഭിഭാഷകരെയും ജീവനക്കാരെയും പൊതുജനങ്ങളെയും ബാധിക്കുന്ന അസൗകര്യങ്ങൾ പുതിയ കോടതി സമുച്ചയത്തിനായുള്ള ആവശ്യം കൂടുതൽ ശക്തമാക്കി&period;പഴയ കോടതി നിലനിൽക്കുന്ന ഭൂമി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി ജുഡീഷ്യൽ വകുപ്പിന് ലഭ്യമാക്കുക എന്നത് പ്രധാന കടമ്പയായി മാറി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ വർഷങ്ങളായി കത്തിടപാടുകളും ഫയൽ നടപടികളും നടന്നുവരികയായിരുന്നു&period;140 ലേറെ വർഷത്തെ പഴക്കമുള്ള ഭൂമി&comma; കെട്ടിടം&comma; വകുപ്പുതല ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട പഴയ രേഖകളും നിയമനൂലാമാലകളും സാങ്കേതിക തടസ്സങ്ങളും നടപടികൾ അനന്തമായി നീളാൻ കാരണമായെന്നാണ് എംഎൽഎ കെ&period;പി&period; നൗഷാദലി വിശദീകരിച്ചത്&period;വർഷങ്ങളായി വിവിധ വകുപ്പുകൾക്കിടയിൽ നീങ്ങിയിരുന്ന ഫയൽ നടപടികൾക്ക് വേഗം നൽകുന്നതിനാണ് പിന്നീട് എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടലുകൾ നടന്നത്&period;പൊന്നാനി ബാർ അസോസിയേഷന്റെ അഭ്യർഥനയും ഈ ഇടപെടലുകൾക്ക് നിർണായകമായി&period;രാഷ്ട്രീയ ഭേദമന്യേ ബാർ അസോസിയേഷൻ അംഗങ്ങളും മുതിർന്ന അഭിഭാഷകരും പുതിയ കോടതി സമുച്ചയത്തിന്റെ നടപടികൾ വേഗത്തിലാക്കണമെന്ന് എംഎൽഎയോട് ആവശ്യപ്പെട്ടിരുന്നു&period;വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എംഎൽഎയുടെ നേതൃത്വത്തിൽ പൊന്നാനിയിലെ മുതിർന്ന അഭിഭാഷകരുമായി ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് വിവിധ വകുപ്പുമന്ത്രിമാരെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും നേരിൽ കണ്ടു&period;വർഷങ്ങളായി നീളുന്ന ഫയൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും കോടതി സമുച്ചയത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണമെന്നും സംഘം ആവശ്യപ്പെട്ടു&period;എംഎൽഎയുടെ വിശദീകരണമനുസരിച്ച്&comma; ഈ സന്ദർശനത്തിനും തുടർന്നുള്ള ഇടപെടലുകൾക്കും പിന്നാലെയാണ് വർഷങ്ങളായി വിവിധ വകുപ്പുകളിലായി നീങ്ങിക്കൊണ്ടിരുന്ന ഫയലിന് വീണ്ടും ജീവൻ ലഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബന്ധപ്പെട്ട വകുപ്പുകളെയും അവിടെയുള്ള ഫയൽ നടപടികളെയും ഒരേസമയം ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് തുടർന്ന് നടന്നത്&period;മഞ്ചേരി ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയുടെ 2024 ഒക്ടോബർ നാലിലെ അപേക്ഷ&comma; മലപ്പുറം ജില്ലാ കളക്ടറുടെ 2025 മാർച്ച് അഞ്ചിലെ റിപ്പോർട്ട്&comma; ലാൻഡ് റവന്യൂ കമ്മീഷണറുടെ 2026 ഫെബ്രുവരി ആറിലെ ശുപാർശ എന്നിവ പരിഗണിച്ചാണ് സർക്കാർ അന്തിമ ഉത്തരവിറക്കിയത്&period;ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തുകയും കോടതി സമുച്ചയത്തിന് ആവശ്യമായ ഭൂമി ജുഡീഷ്യൽ വകുപ്പിന് ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഉത്തരവിലെ പ്രധാന തീരുമാനം&period;പഴയ പ്രധാന കെട്ടിടം സംരക്ഷിത കെട്ടിടമല്ലെന്നും അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരുമെന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്&period; പഴയ കെട്ടിടം പൊളിച്ചുമാറ്റാമെന്ന ധാരണയിൽ പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിനാവശ്യമായ ഭൂമി ഉപയോഗിക്കാൻ അനുവദിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു&period;വർഷങ്ങളായി നിയമനൂലാമാലകളിലും സാങ്കേതിക തടസ്സങ്ങളിലും കുടുങ്ങിക്കിടന്ന ഈ വിഷയത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ചടുലമായ ഇടപെടലുകൾക്ക് പിന്നാലെ നിർണായക ഉത്തരവ് പുറത്തുവന്നത്&period; വിവിധ വകുപ്പുകളിലെ ഫയലുകൾ ഏകോപിപ്പിക്കുകയും മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് നടപടികൾക്ക് വേഗം കൈവന്നതെന്നാണ് എംഎൽഎയുടെ വിശദീകരണം&period;എന്നാൽ സർക്കാർ ഉത്തരവിറങ്ങിയതോടെ കോടതി സമുച്ചയത്തിന്റെ എല്ലാ നടപടികളും പൂർത്തിയായിട്ടില്ല&period; എംഎൽഎ വ്യക്തമാക്കുന്നതനുസരിച്ച്&comma; കോടതി സമുച്ചയ നിർമാണത്തിനായി കേന്ദ്രസർക്കാർ നീക്കിവച്ചിരിക്കുന്ന 45 കോടി രൂപയുടെ തുടർ നടപടികൾ പൂർത്തിയാക്കി തുക പാസാക്കി എടുക്കുക എന്നതാണ് ഇനി അടുത്ത പ്രധാന കടമ്പ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ നടപടിയും അതിവേഗം പൂർത്തിയാക്കുന്നതിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചതായി എംഎൽഎ അറിയിച്ചു&period; റവന്യൂ ഉത്തരവിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി പി&period;ഡബ്ല്യു&period;à´¡à´¿ ബിൽഡിങ് വിഭാഗത്തിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ആലങ്കോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എംഎൽഎ വിളിച്ചുചേർത്തു&period;കോടതി സമുച്ചയത്തിന്റെ നിർമാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട പേപ്പർവർക്കുകൾ&comma; സാങ്കേതിക നടപടികൾ&comma;വകുപ്പുതല അനുമതികൾ&comma; അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ കാലതാമസമില്ലാതെ ആരംഭിക്കണമെന്ന് യോഗത്തിൽ എംഎൽഎ നിർദേശം നൽകി&period;ഒരു ഘട്ടത്തിലെ അനുമതി ലഭിച്ചതിന് ശേഷം അടുത്ത നടപടിക്കായി വീണ്ടും മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അടിയന്തരമായി ഒരുമിച്ചുകൂട്ടിയതെന്നാണ് വിശദീകരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">45 കോടി രൂപയുടെ പദ്ധതി യാഥാർഥ്യമാക്കുന്നതിനാവശ്യമായ തുടർ നടപടികൾ ഓരോന്നായി വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്&period; റവന്യൂ വകുപ്പിന്റെ ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം നീങ്ങിയതോടെ പുതിയ കോടതി സമുച്ചയത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്നാണ് തുറന്നിരിക്കുന്നത്&period;19-ാം നൂറ്റാണ്ടുമുതൽ പൊന്നാനിയുടെ നീതിന്യായ ചരിത്രത്തിന്റെ ഭാഗമായ പഴയ കോടതി കെട്ടിടം നിരവധി തലമുറകൾക്കും സാമൂഹിക&comma; രാഷ്ട്രീയ&comma; ഭരണപരമായ മാറ്റങ്ങൾക്കും ദൃക്‌സാക്ഷിയായി ഇന്നും നിലകൊള്ളുകയാണ്&period; കാലപ്പഴക്കത്തിൽ ക്ഷയോന്മുഖമായിട്ടും പൊന്നാനിയുടെ നീതിന്യായ ചരിത്രത്തിന്റെ അടയാളമായി തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിന് പകരം ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോടതി സമുച്ചയം ഉയർത്താനുള്ള നീക്കമാണ് ഇപ്പോൾ നിർണായക ഘട്ടത്തിലെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">140 വർഷത്തിലേറെ നീളുന്ന ചരിത്രത്തിൽ നിന്ന് 45 കോടി രൂപയുടെ പുതിയ കോടതി സമുച്ചയത്തിലേക്കുള്ള പൊന്നാനിയുടെ യാത്രയിൽ റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവ് നിർണായക വഴിത്തിരിവാണ്&period; ഇനി 45 കോടി രൂപയുടെ സാമ്പത്തിക നടപടികളും നിർമാണത്തിന് മുന്നോടിയായുള്ള സാങ്കേതിക&comma; ഭരണപരമായ നടപടികളും വേഗത്തിൽ പൂർത്തിയാക്കുകയാണ് അടുത്ത ലക്ഷ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

1 minute ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

41 minutes ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

48 minutes ago

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

6 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

6 hours ago

മീൻപാറയിൽ നിന്നും ലോറിയില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി

വളാഞ്ചേരി:ലോറിയില്‍ കടത്തുകയായിരുന്ന 37 ചാക്ക് ഹാൻസ് പിടികൂടി.ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 30000 പാക്കറ്റ് ഹാന്‍സ് ആണ്…

10 hours ago