CHANGARAMKULAM

കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട; മഴക്കാലമായാൽ തിരക്കോടുതിരക്ക്

ചങ്ങരംകുളം: കുട
നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട. മഴക്കാലമായാൽ മാമാണി കുഞ്ഞിപ്പാക്ക് തിരക്കോടുതിരക്ക്. 50 വർഷത്തിലധികമായി ഉപ്പ നടത്തിയിരുന്ന കടയിൽ 13 വയസ്സിൽ കൂടെക്കൂടിയതാണ് കടയാളത്തിൽ കുഞ്ഞി മരയ്ക്കാർ എന്ന കുഞ്ഞിപ്പ. ഇപ്പോൾ 68 വയസ്സ്. ഉപ്പ മരിച്ചതോടെ കടയുടെ ഉത്തരവാദം ഏറ്റെടുത്തു. അതോടെ കുഞ്ഞിപ്പ നാട്ടുകാർക്ക് മാമാണി കുഞ്ഞിപ്പയായി. മഴ ശക്തമായതോടെ ദിവസം 70 കുടയെങ്കിലും അറ്റകുറ്റപ്പണികൾക്കായി എത്തുന്നുണ്ട്.

കോൾ മേഖലയിൽ പുഞ്ചക്കൃഷി ആരംഭിച്ചാൽ കീടനാശിനി തളിക്കുന്ന മരുന്നുകുറ്റി നന്നാക്കലാണ് പ്രധാന ജോലി. ടോർച്ച്, ഗ്യാസ് സ്റ്റൗ, മണ്ണെണ്ണ സൗ, ഫ്ലാസ്ക് എന്നിവ നന്നാക്കുന്നതിനും പ്രദേശത്തുളളവർക്ക് ആശ്രയമാണ് കുഞ്ഞിപ്പ, ആലങ്കോട് ഇവരുടെ വീട് നിൽക്കുന്ന പ്രദേശത്തെ മാമാണിപ്പടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button