EDAPPAL

വിഷുവിനുമുൻപ് മഴ; ആശ്വാസവും ആശങ്കയും

എടപ്പാൾ : പഴയകാലത്തെ ഓർമ്മിപ്പിച്ച് വിഷുക്കാലത്തുതന്നെ മണ്ണിലും മനസ്സിലും കുളിരുകോരിയിട്ടു പെയ്ത മഴ കർഷകർക്ക് ആഹ്ലാദമായി.

ആദ്യകാലങ്ങളിൽ വിഷുദിനത്തിൽ വിത്തിറക്കുന്നതായിരുന്നു രീതി.ഇത് ഐശ്വര്യമായും കർഷകർ കണ്ടിരുന്നു.കാലം പോയതോടെ കാലാവസ്ഥാവ്യതിയാനംമൂലം മഴ തോന്നിയപോലെയായതോടെ ഈ പതിവൊക്കെ കർഷകർക്ക് ഉപേക്ഷിക്കേണ്ടിവന്നു.എന്നാൽ, ഈ വർഷം പതിവിനു വിപരീതമായി മേടത്തിന് മുൻപുതന്നെ അത്യാവശ്യം മഴപെയ്തു.

വയലുകളിൽ പുല്ല്‌ മുളച്ചു. വിഷുവായതോടെ വയൽ പൂട്ടിയപ്പോൾ പുല്ലെല്ലാം മണ്ണിനൊപ്പം വളമായി. ഇനി കളയുടെ ശല്യവും കുറയും.

ഈ മണ്ണിലാണ് ഒന്നാം വിളയായ വിരിപ്പിനുള്ള വിത്ത് വിത നടന്നത്.

പോട്ടൂർ പാടശേഖരത്തിൽ ഇത്തവണ 18 ഏക്കറിലാണ് വിത്തിറക്കിയിട്ടുള്ളത്.

ആദ്യമായി തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നെത്തിച്ച മനോരത്ന വിത്താണ് ഇവിടെ വിതച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ ജ്യോതി വിത്തായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.

120 ദിവസം മൂപ്പുണ്ടെങ്കിലും നല്ല വിളവുലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കർഷകനായ ആതാവിൽ സദാനന്ദൻ പറയുന്നു.

പല പാടശേഖരങ്ങളിലും ഇത്തവണ വിരിപ്പ് കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് പഴയ കാർഷിക സംസ്‌കൃതി തിരിച്ചുവരുന്നതിനുള്ള ശുഭസൂചനയായാണു വിലയിരുത്തുന്നത്.

മഴ തുടരുന്നത് കർഷകർക്ക് ആശങ്ക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button