Local newsPONNANI

സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയ യുവാക്കൾ പൊന്നാനി പോലീസിന്റെ പിടിയിൽ

പൊന്നാനി:സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയ യുവാക്കൾ പൊന്നാനി പോലീസിന്റെ പിടിയിലായി.

പൊന്നാനി കൊടക്കാട് ഹരിനാരായണൻ (25), നെല്ലിക്കോട്ട് സജീവ് (34) എന്നിവരെ ആണ്  അറസ്റ്റ് ചെയ്തത്. പൊന്നാനി ചമ്രവട്ടത്ത് ലോട്ടറി കടയുടെ മറവിൽ അണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയാണ് ഇടപാട് നടന്നിരുന്നത്. ആളുകൾ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകൾ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടക്കും. അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്‍റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തുനോക്കിയാണ് പണം നൽകിയിരുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 5000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും.സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. മൊബൈൽ ആപ്ലിക്കേഷനടക്കം നിർമ്മിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലും എഴുത്ത് ലോട്ടറി വിൽപന നടത്തുന്നു എന്ന് പൊന്നാനി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അണ് പ്രതികൾ പിടിയിൽ ആകുനത് . പോലീസ് പരിശോധനയിൽ എഴുത്ത് ലോട്ടറി വിറ്റു ലഭിച്ച 18680/- രൂപ യും പോലീസ് കണ്ടെടുത്തു. പൊന്നാനി പോലീസ് ഇൻസ്ക്ടർ വിനോദ് വലിയാട്ടൂർ സബ്ഇൻസ്പെക്ടർ നവീൻഷാജ്. എം. കെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രവീൺകുമാർ. കെ, പോലീസുകാരായ ഷൈജു. എസ് , പ്രശാന്ത് കുമാർ എസ്, സോഫി . എം. എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ  മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button