PONNANI
പാടശേഖരങ്ങളിൽ വെള്ളം;പൊന്നാനി കോളിലെ 120 ഏക്കർ നെല്ല് ഉപേക്ഷിച്ചു
മാറഞ്ചേരി: മഴയെ തുടർന്ന് പാടശേഖരങ്ങൾ വെള്ളം മൂടിയതിനെത്തുടർന്ന് പൊന്നാനി കോളിലെ 120 ഏക്കർ നെല്ല് കർഷകർ ഉപേക്ഷിച്ചു. മാസത്തിലേറെയായി തുടരുന്ന മഴയിലാണ് നെല്ലിന് മുകളിൽ വെള്ളം എത്തിയതോടെ കൊയ്തെടുക്കാൻ കഴിയാതെ കർഷകർ നെല്ല് ഉപേക്ഷിച്ചത്.
മഴയിലും കാറ്റിലും പാടശേഖരത്തെ വെള്ളക്കെട്ടിൽ വീണ നെല്ല് യന്ത്രം ഉപയോഗിച്ചും തൊഴിലാളികളെ കൊണ്ടും കൊയ്തെടുക്കുന്നതിനിടയിലാണ് നെല്ല് മുങ്ങിയത്. മാറഞ്ചേരി മുല്ലമാട്, നടുപോട്ട, എരമംഗലം പാലയ്ക്കൽതാഴം പാടശേഖരങ്ങളിലാണ് നെല്ല് വെള്ളം മൂടിയത്. മുക്കാൽ കോടിയോളം രൂപ വരുന്ന നെല്ലാണ് ഉപേക്ഷിച്ചതെന്ന് കർഷകർ പറഞ്ഞു. കൃഷിനാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.