മലബാർ സമരം: പൊന്നാനിയിലെ ചരിത്രപാലം ഇനി ഓർമ
പൊന്നാനി: മലബാർ സമരത്തിന്റെ ചിന്തകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം ഓർമയായി. പൊന്നാനി പള്ളപ്രത്തെ പഴയ പാലമാണ് പൊളിച്ചുനീക്കിയത്. കനോലി കനാൽ നവീകര ണ ഭാഗമായാണ് പാലത്തിന്റെ അവശിഷ്ടങ്ങളും പൊളിച്ചത്.
മലബാർ സമരനാളിൽ പോരാളികൾ പൊന്നാനി യിലെത്തുന്നത് തടയാൻ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊ ളിച്ച് മാറ്റിയിരുന്നു. പാലം പൊളിച്ചതോടെ ഖിലാ ഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു. അന്നിത് മരപ്പാലമായിരു ന്നെങ്കിൽ സമരാനന്തരം ഇവ ബ്രിട്ടീഷുകാർ ത ന്നെ കോൺക്രീറ്റ് പാലമാക്കി.
നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊ ന്നാനി പള്ളപ്രം ഭാഗത്ത് കനോലി കനാലിന് കു റുകെയാണ് സ്ഥിതി ചെയ്യുന്നത്. പൊന്നാനി നഗ രമധ്യത്തിലൂടെ കടന്നുപോകുന്ന കനോലി കനാ ലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖല യെയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും. അങ്ങാടി പാലം പിന്നീട് പുതു ക്കിപ്പണിതു.
ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്, തൃ ക്കാവ്, കറുകത്തിരുത്തി, കൊല്ലൻപടി മേഖലയി ലുള്ളവർ നാല്പതിറ്റാണ്ട് മുമ്പ് പൊന്നാനി പടി ഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്. അന്ന് ഇതുവഴി ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല. പാലത്തിന്റെ പടികൾ കയറി ഇറങ്ങി കാൽനടയാ യി ആയിരുന്നു യാത്ര. എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാ ലം യാഥാർഥ്യമായി. അതോടെ ബ്രിട്ടീഷുകാർ നി ർമിച്ച ഈ പാലം ഉപയോഗശൂന്യമായി. ഇതിന്റെ ചവിട്ടുപടികൾ പിന്നീട് തകർന്നു വീണു.
കാലമേറെ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഒരു പാഠമായി നിലനിൽ ഇന്നും പുതുതലമുറക്ക് ക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്. കനോ ലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീ തിയും കൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്.