Tech

500,100 രൂപ നോട്ടുകള്‍ മാറുന്നു..!പുതിയ മാറ്റങ്ങള്‍ അറിയാം

രാജ്യത്ത് നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാ മാറ്റങ്ങള്‍ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI).

2026-ലെ കറൻസി അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ നടപടി. എന്നാല്‍ ഇത് 2016-ലേത് പോലെയുള്ള നോട്ട് നിരോധനമല്ലെന്നും, നിലവിലുള്ള നോട്ടുകള്‍ അസാധുവാകില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

നോട്ടുകളുടെ രൂപകല്‍പ്പനയില്‍ മാറ്റമില്ലെങ്കിലും അവയുടെ സുരക്ഷയും ഈടുനില്‍പ്പും വർദ്ധിപ്പിക്കുന്നതിനായുള്ള പരിഷ്കാരങ്ങളാണ് വരുത്തുന്നത്. നോട്ടുകളുടെ പ്രിന്റിംഗില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കും. നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മഷി മങ്ങുന്നത് തടയാൻ കൂടുതല്‍ കരുത്തുള്ള മഷി ഉപയോഗിക്കും. വാട്ടർമാർക്കിന്റെ വ്യക്തത വർദ്ധിപ്പിക്കുകയും മൈക്രോ ലെറ്ററിംഗ് (micro-lettering) കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കാഴ്ച പരിമിതിയുള്ളവർക്കും മറ്റും നോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈല്‍ മാർക്കുകള്‍ (tactile elements) കൂടുതല്‍ വ്യക്തമാക്കും.

ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നോട്ടുകളാണ് 100 രൂപയും 500 രൂപയും. നിരന്തരമായ ഉപയോഗം മൂലം ഇവ പെട്ടെന്ന് കേടുവരാൻ സാധ്യതയുള്ളതിനാലാണ് ഈടുനില്‍പ്പ് വർദ്ധിപ്പിക്കുന്നത്. കൂടാതെ, കള്ളനോട്ടുകള്‍ നിർമ്മിക്കുന്നത് തടയാൻ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

വരുമാനത്തില്‍ 22 ശതമാനത്തിന്‍റെ കുതിപ്പ്; ഓഹരി ഉടമകള്‍ക്ക് 75 ദശലക്ഷം സൗദി റിയാല്‍ ഡിവിഡന്‍റ് നല്‍കാൻ ഡോ. ഷംഷീർ വയലിലിന്‍റെ അല്‍മസാർ

പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആർബിഐ അറിയിച്ചു. നിലവില്‍ നിങ്ങളുടെ കൈവശമുള്ള 100, 500 രൂപ നോട്ടുകള്‍ നിയമപരമായി സാധുതയുള്ളതാണ് (Legal Tender), അവ തുടർന്നും ഉപയോഗിക്കാം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റേണ്ട ആവശ്യമില്ല. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എടിഎമ്മുകള്‍ വഴിയും ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തുകയുള്ളൂ.

നോട്ട് നിരോധനത്തെക്കുറിച്ചോ പഴയ നോട്ടുകള്‍ അസാധുവാകുന്നതിനെക്കുറിച്ചോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അസ്ഥിരമായ വാർത്തകള്‍ വിശ്വസിക്കരുതെന്ന് അധികൃതർ അറിയിച്ചു. ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം വിശ്വാസത്തിലെടുക്കുക. സംശയകരമായ നോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള ബാങ്ക് ശാഖയില്‍ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button