4 മാസം കൊണ്ട് 11 കാരൻ റീച്ചാർജ്ജ് ചെയ്തത് 28000 രൂപക്ക് മൊബൈൽ ഷോപ്പിന് മുന്നിൽ സംഘർഷം കാരണം അറിഞ്ഞവർ ഞെട്ടി:സംഭവം ചങ്ങരംകുളത്ത്

ചങ്ങരംകുളം: 4 മാസം കൊണ്ട് 11 കാരൻ റീച്ചാർജ്ജ് ചെയ്തത് 28000 രൂപക്ക് സംഭവം അറിഞ്ഞ്
നാട്ടുകാരും പോലീസും ഞെട്ടി.കഴിഞ്ഞ ദിവസം ചങ്ങരംകുളം ആലംകോട് മൊബൈൽ ഷോപ്പിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.
11കാരന്റെ വീട്ടിൽ നിന്ന് നിരന്തരം പണം മോഷണം
പോവുന്നത് അന്വേഷിക്കുന്നതിനിടെയാ ണ് വീട്ടിലെ മൊബൈലിൽ 11 കാരൻ വലിയ റീച്ചാർജ്ജ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്.
തുടർന്ന് 11 കാരന്റെ രക്ഷിതാക്കൾ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരനെ മർദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്തു.
സംഭവം അറിഞ്ഞ് ഷോപ്പിന് മുന്നിൽ ജനങ്ങൾ തടിച്ച് കൂടി.11 കാരന്റെ
നിർദേശത്തെ തുടർന്ന് സുഹൃത്തായ മുതിർന്ന കുട്ടിയാണ് റീച്ചാർജ് ചെയ്തിരുന്നത്.
റീചാർജ്ജിന് ആവശ്യമുള്ള പണം വീട്ടിൽ നിന്ന് മോഷ്ടിച്ച് സുഹൃത്തുക്കളെ ഏൽപിച്ചാണ് വീടിന്
സമീപത്തുള്ള മൊബൈൽ ഷോപ്പിൽ നിന്ന് നിരന്തരം റീച്ചാർജ് ചെയ്തത്.
10 ഉം 15 പേർ ഒരുമിച്ചാണ് വലിയ തുകക്ക് റീചാർജ് ചെയ്യുന്നതെന്നും മൊബൈലിൽ ഗെയിം കളിക്കാനായിരുന്നു റീച്ചാർജ്ജ് ചെയ്യുന്നതെന്നും മറ്റു കുട്ടികളും ചേർന്നാണ് ഓൺലൈൻ ഗെയിം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവർ
പറഞ്ഞിരുന്നത്.
വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോം രൂപ മോഷണം പോയെന്നാണ് വീട്ടുകാർ പറയുന്നത്.ഭഹളം സംഘർഷാവസ്ഥയിൽ എത്തിയതോടെ ചങ്ങരംകുളം സിഐ സജീവ്, എസ്ഐ ആന്റോ,വിജയൻ എന്നിവരുടെ നേതൃത്വത്തിൽപോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാണെന്നും വീട്ടുകാർ ഇത്തരം കുറ്റകൃത്യങ്ങളിൽ
ഏർപ്പെടുന്നതിൽ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.അമിതമായ തുക
വിദ്യാർത്ഥികൾ റീച്ചാർജ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് മോബൈൽ ഷോപ്പ് ജീവനക്കാർക്കും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
