സിനിമ സീരിയൽ താരങ്ങളെ ഗൾഫ് ഹോട്ടലുകളിൽ എത്തിക്കൽ ; മുഖ്യ പ്രതി മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ട് അറസ്റ്റിൽ
ഗൾഫ് രാജ്യങ്ങളിൽ യുവതികളേയും സിനിമാ ടെലിവിഷൻ താരങ്ങളേയും സെക്സ് വർക്കിനായി എത്തിക്കുന്ന മുഖ്യ പ്രതി മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ട് അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു അറസ്റ്റിലായ മുസ്തഫ പുത്തൻകോട്ട് എന്ന 56 കാരന്റെ ബന്ധങ്ങളും ഇടപാടുകളും രാജ്യത്തിനു പുറത്തേക്ക് ആയതിനാൽ കേസിൽ എൻ ഐ എ അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് ആദ്യമാണ് മുസ്തഫ പുത്തൻകോട്ട് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലാകുന്നത് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ബാംഗ്ളൂരിൽ നിന്നും യുവതികളേ ദുബൈയിലെ ഹോട്ടലുകളിലേക്ക് സപ്ലൈ ചെയ്യുകയായിരുന്നു മുസ്തഫ പുത്തൻകോട്ട്. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മനുഷ്യ കടത്തും നിയമ വിരുദ്ധ പ്രവർത്തനവും. കരിപ്പൂരിൽ അറസ്റ്റിലായ ഇയാളെ എൻ ഐ എ ചോദ്യം ചെയ്യുകയാണ്. ഇപ്പോൾ മുസ്തഫ പുത്തൻകോട്ട് ചെന്നൈയിൽ കസ്റ്റഡിയിൽ ആണുള്ളത്
ചെന്നൈ പോലീസ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നായിരുന്നു കരിപ്പൂരിൽ മുസ്തഫ പിടിയിലാകുന്നത്.ദുബായിൽ നിന്ന് രക്ഷപ്പെട്ട യുവതി ചെന്നൈയിൽ എത്തിയപ്പോൾ നൽകിയ പരാതിയെ തുടർന്നാണ് തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചത്.തെങ്കാശി സ്വദേശി കെ.ജയകുമാർ (40),തൊറൈപ്പാക്കം സ്വദേശി എ.ആഫിയ (24),മടിപ്പാക്കം സ്വദേശി എം.പ്രകാശ് രാജ് (24) എന്നിവർക്ക് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഘം കേരളത്തിൽ നിന്നും വിദ്യാർഥികളെ ഉൾപ്പെടെ ഗൾഫിലെ ഹോട്ടലിൽ എത്തിച്ചിരുന്നു. ചെന്നൈ ബാംഗ്ളൂർ കേന്ദ്രീകരിച്ച് വീക്കെന്റ് അവധി നോക്കി പോലും പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന യുവതിമാരേ ദുബൈയിൽ എത്തിച്ച് തിങ്കളാഴ്ച്ച തിരികെ എത്തിക്കുമായിരുന്നു ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിൽ നൃത്ത പരിപാടികൾക്ക് ആകർഷകമായ പണം നൽകി ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സംഘം സ്ത്രീകളെ ആകർഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.