സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കോവിഡ് സമയത്ത് നിർത്തലാക്കിയതും, യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുമാണ് പുതിയ സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. പുതിയതായി അനുവദിച്ച സ്റ്റോപ്പുകളും സമയക്രമവും ചുവടെ.
16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്: അമ്പലപ്പുഴ-പുലര്‍ച്ച 3.10- ജൂലൈ 16 മുതല്‍
16792 പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്: കുണ്ടറ- രാത്രി 11.32- ജൂലൈ 18 മുതല്‍
16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ്: നെയ്യാറ്റിൻകര- പുലര്‍ച്ച 3.00-ജൂലൈ 17 മുതല്‍
16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്: കരുനാഗപ്പള്ളി-പുലര്‍ച്ച 02.22-ജൂലൈ 16 മുതല്‍
12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്: കൊയിലാണ്ടി-പുലര്‍ച്ച 03.09-ജൂലൈ 15 മുതല്‍
16381 പുനെ-കന്യാകുമാരി എക്സ്പ്രസ്: ഒറ്റപ്പാലം-പുലര്‍ച്ച 1.44-ജൂലൈ 15 മുതല്‍
16604 തിരുവനന്തപുരം മംഗളൂരു മാവേലി എക്സ്പ്രസ്: കുറ്റിപ്പുറം-പുലര്‍ച്ച 2.29, കൊയിലാണ്ടി-03.09-ജൂലൈ 16 മുതല്‍
16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് എക്സ്പ്രസ്: ചാലക്കുടി: പുലര്‍ച്ച 2.09 -ജൂലൈ 16 മുതല്‍
അമൃത എക്സ്പ്രസിന് കരുനാഗപ്പള്ളിയില്‍ പുതിയ സ്റ്റോപ് അനുവദിച്ച സാഹചര്യത്തില്‍ ജൂലൈ 17 മുതല്‍ ഈ ട്രെയിനിന്‍റെ കൊല്ലം, വര്‍ക്കല സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരും. കൊല്ലം: പുതിയ എത്തിച്ചേരല്‍ സമരം: പുലര്‍ച്ചെ-2.47 (നിലവില്‍ -2.42), വര്‍ക്കല: 3.12 (നിലവില്‍-3.09).
യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. യാത്രക്കാരുടെ വിവിധ സംഘടനകൾ ഇതുസംബന്ധിച്ച് നിവേദനങ്ങൾ നൽകിയിരുന്നു. സ്റ്റോപ്പ ആവശ്യപ്പെട്ട് എം.പിമാർ നടത്തിയ സമ്മർദ്ദവും ഫലം കാണുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരണമോയെന്ന കാര്യം അതത് സ്റ്റേഷനുകളിലെ വരുമാനം പരിഗണിച്ചാണ് തീരുമാനിക്കും.
