MALAPPURAM

വന്ദേഭാരതിനു കല്ലേറ്: അന്വേഷണം വ്യാപകമാക്കി ആർപിഎഫ്

തിരൂർ : വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ അന്വേഷണം വ്യാപകമാക്കി ആർപിഎഫ്. ലഭ്യമായ വീഡിയോകളും ട്രെയിനിലെ സിസിടിവികളും പരിശോധിച്ചതിൽ നിന്ന് പരപ്പനങ്ങാടി, താനൂർ സ്റ്റേഷനുകൾക്കിടയിലെ ചിറമംഗലം എന്ന സ്ഥലത്ത് വച്ചാണ് സംഭവമുണ്ടായതെന്നാണ് നിഗമനം.
പ്രദേശത്ത് ഇന്നലെ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് പണിക്കരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ആർ പി എഫിന് പുറമേ ആർപിഎഫ് ക്രൈം ഇന്റലിജൻസ്, പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങളും അന്വേഷണം നടത്തുന്നുണ്ട്. റെയിൽ പാളങ്ങൾക്ക് സമീപം സ്ഥിരമായി വന്നിരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇത്തരക്കാരെ നേരിൽ കണ്ട് ചോദ്യം ചെയ്യുന്നുണ്ട്. ട്രെയിനിലെ സിസിടിവി ഇന്നലെ സംഘം പരിശോധിച്ചു.
എന്നാൽ 100- 110 കിലോമീറ്റർ വേഗതയിൽ ഓടിയ ട്രെയിനിലെ സിസിടിവികളിൽ നിന്ന് പുറത്തെ കാഴ്ച വ്യക്തമായി തിരിച്ചറിയാൻ പ്രയാസമുണ്ട്. ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചുകൾക്ക് പുറത്ത് ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറ വഴി കല്ലെറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button