KERALA

കുറ്റിപ്പുറത്ത് അലർജിക്ക് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചു:പരാതിയുമായി ബന്ധുക്കൾ,അന്വേഷണത്തിന് ‘മലപ്പുറം ഡി എം ഒ യുടെ നടപടി.

കുറ്റിപ്പുറം താലുക്ക് ആശുപത്രിയിൽ നിന്നും അലർജിക്ക് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ബോധരഹിതയായ യുവതി ശനിയാഴ്ച കാലത്താണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴ തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി വി അനു (29)യാണ് മരിച്ചത്. മൃതദേഹം തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കയാണ്.വ്യാഴാഴ്ച രാവിലെ ശരീരത്തിൽ ചൊറിച്ചിൽ കണ്ടതിനെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയ ഇവർക്ക് ഇഞ്ചക്ഷൻ നൽകി പത്ത് മിനിട്ടിനകം
ബോധരഹിതയാവുകയായിരുന്നു.തുടർന്ന്‌ തൃശുർ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ വെന്റിലേറ്റർ ലഭ്യമാകാത്തതിനാൽ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും
ആയിരുന്നു.ഗുരുതരാവസ്ഥ തുടർന്നതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻകഴിഞ്ഞില്ല. ഇന്ന് (ശനി) രാവിലെ യുവതി മരണപ്പെടുകയായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിദഗ്ദ്ധ അന്വേഷണം നടത്താനാവു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button