Local newsMALAPPURAM

‘കാര്യങ്ങള്‍ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്, പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിക്കേണ്ട കാര്യമില്ല’; മാധ്യമപ്രവര്‍ത്തകന്റെ തന്തയ്ക്ക് വിളിച്ച് അന്‍വറിന്റെ മറുപടി

മലപ്പുറം: മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി പി.വി അന്‍വര്‍ എംഎല്‍എ. കാര്യങ്ങള്‍ കൃത്യമായി പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ടെന്നും കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഇതിലും വലിയ കഥകള്‍ മാധ്യമങ്ങല്‍ നിയമസഭ തിരഞ്ഞെടുപ്പിന് തനിക്കെതിരെ പ്രചരിപ്പിച്ചിരുന്നു. അത് തനിക്ക് വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തില്‍ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി.

പിവി അന്‍വര്‍ പറഞ്ഞത്: ‘അന്‍വര്‍ എവിടെ? ഫോണ്‍ സ്വിച്ഡ് ഓഫ് നിലമ്പൂരില്‍ നിന്ന് മുങ്ങി’. മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോര്‍ട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളില്‍..കാര്യങ്ങള്‍ കൃത്യമായി എന്റെ പാര്‍ട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോണ്‍ഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകള്‍ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക് നല്ല വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തില്‍ തൊടാന്‍ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോര്‍ട്ടറോടാണ്..’ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം.അതുനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരില്‍ കാട്ടാന്‍ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്ന് എം.എല്‍.എ ആയത്. മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button