തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും
സ്വർണവിലയിൽ വൻവർദ്ധനവ്.
ഒരു പവൻ സ്വർണത്തിന് 280 രൂപ
വർദ്ധിച്ച് 64,560 രൂപയായി. ഒരു
ഗ്രാം 22 കാരറ്റ്സ്വർണത്തിന് 8,070 രൂപയും ഒരുഗ്രാം 24 കാരറ്റ് 8,804
രൂപയുമാണ്. കഴിഞ്ഞ ദിവസം
ഒരു പവൻ സ്വർണത്തിന് 520
രൂപയാണ് കൂടിയത്.
ഫെബ്രുവരിയിൽ മൂന്നാമത്തെ
തവണയാണ് പവന് വില 64,000
കടക്കുന്നത്. ഈ മാസം
എറ്റവും കുറവ് സ്വർണവില
രേഖപ്പെടുത്തിയത്ഫെബ്രുവരി
മൂന്നിനായിരുന്നു. അന്ന്
61,640 രൂപയായിരുന്നു പവന്
വില.കഴിഞ്ഞ മാസം 22നാണ്
സ്വർണവില ആദ്യമായി 60,000
കടന്ന് റെക്കാഡിട്ടത്. ഒരു
മാസത്തിനിടയ്ക്ക് തന്നെ 4000
രൂപയുടെവർദ്ധനവാണുണ്ടായത്. ഒരു
പവൻ സ്വർണാഭരണം
പണിക്കൂലി, ജി.എസ്.ടി
ഉൾപ്പെടെ 70,000 രൂപയിലേറെ
നൽകേണ്ടി വരും. രാജ്യാന്തര
വിപണിയിലെ മാറ്റങ്ങളാണ്
സ്വർണവിലയിൽ
കുതിപ്പുണ്ടാക്കുന്നത്.അമേരിക്കയിൽ
ഡൊണാൾഡ് ട്രംപ്പ്രസിഡന്റായി
സ്ഥാനമേറ്റതിന് പിന്നാലെ
വിപണിയിലുണ്ടായഅനിശ്ചിതത്വത്തെ
തുടർന്ന് സുരക്ഷിതനിക്ഷേപമെന്ന നിലയിൽസ്വർണത്തിന്റെ പ്രിയം
കൂട്ടിയതാണ് പ്രധാന കാരണം.
ചൈനയുടെ സാമ്പത്തിക
തന്ത്രങ്ങൾ കൂടിയാകുമ്പോൾ
സ്വർണത്തിന് ഇനിയും വില
കൂടാനാണ് സാദ്ധ്യതയെന്ന്
ഈ രംഗത്തെ വിദഗ്‌ദ്ധർ
ചൂണ്ടിക്കാട്ടുന്നു.ഇന്നത്തെ
വെളളിവിലകഴിഞ്ഞ രണ്ട്
ദിവസമായി സംസ്ഥാനത്തെ
വെളളിവിലയിൽ മാറ്റമില്ല.
ഒരു ഗ്രാം വെളളിയുടെ വില 108
രൂപയും ഒരു കിലോഗ്രാം
വെളളിയുടെ വില 108,000
രൂപയുമാണ്.
എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…
ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…
സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…
വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…
കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…
എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…