എറണാകുളത്ത് തെരുവുനായകളെ വളര്‍ത്തുന്ന വീട്ടിന് പുറത്ത് പ്രതിഷേധം തുടരുന്നു, സ്വകാര്യതയെ ഹനിക്കുന്നതായി വീണ

തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.എന്നാല്‍ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്ബോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്.
എറണാകുളം കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാർ ഇന്നും തടിച്ചു കൂടി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തില്‍ കളക്ടർ ഇടപെടണമെന്നുമാണ് അയല്‍വാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. അതേസമയം, ആരോടും പ്രതികരിക്കാതെ വീടിനു പുറത്ത് നില്‍ക്കുകയാണ് വീട് വാടകക്ക് എടുത്ത കോന്നി സ്വദേശിനി. എന്നാല്‍ ഉടമയ്ക്ക് നായ വളർത്തല്‍ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ഇന്ന് നായകള്‍ക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു.നായ്ക്കള്‍ ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല എന്നും വീട്ടുടമ പുലിയെ വേണമെങ്കിലും വളർത്താൻ അനുവാദം തന്നിട്ടുണ്ടെന്നുമാണ് വാടകക്ക് താമസിക്കുന്ന മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇന്നലെ എംഎല്‍എയുടെ നേതൃത്വത്തിലാണ് വീടിന് മുന്നില്‍ പ്രശങ്ങള്‍ ഉണ്ടാക്കിയത്. നാട്ടുകാർ വീടിനു പുറത്ത് മുഴുവൻ സമയവും തടിച്ചു കൂടുകയാണ്. ഇത് തന്റെ സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്. അനുയോജ്യമായ മറ്റൊരു സ്ഥലം കിട്ടിയാല്‍ മാത്രം നായകളെ മാറ്റാമെന്നുമാണ് വീണ ജനാർധനൻ പ്രതികരിക്കുന്നത്.
