എടപ്പാൾ ∙ വർഷങ്ങൾക്ക് മുൻപ് പട്ടാമ്പി റോഡിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് സമീപം ആരംഭിച്ച ഗ്രാമീണ ന്യായാലയം വീണ്ടും തുറന്നു. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മജിസ്ട്രേട്ട് ഇവിടെയെത്തി കേസുകൾ കേട്ടിരുന്നത്. എടപ്പാൾ, വട്ടംകുളം, കാലടി പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഇവിടെയെത്തി കേസുകൾ തീർപ്പാക്കാൻ സാധിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സംവിധാനം നിലച്ചു. ഇതോടെ പൊന്നാനി, തിരൂർ കോടതികളിലെത്തി കേസുകൾ നടത്തേണ്ട അവസ്ഥയായി. കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നതിനൊപ്പം.ഈ കോടതികളിൽ കേസുകളുടെ ആധിക്യം മൂലം തീർപ്പാകാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്.ന്യായാലയം വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ എല്ലാ ദിവസവും മജിസ്ട്രേട്ടിന്റെ സേവനം ലഭ്യമാകുന്ന വിധത്തിൽ പ്രവർത്തനം പുനരാരംഭിച്ചത്. ചെറിയ തുകയ്ക്കുള്ള ചെക്ക് കേസുകൾ, അപകട കേസുകൾ, കുടുംബ വഴക്കുകൾ ഉൾപ്പെടെയുള്ളവ ഇവിടെ വാദം കേട്ട് തീർപ്പു കൽപ്പിക്കും.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.