എടപ്പാൾ: പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിലും മൺപാത്ര നിർമാണ പ്രവർത്തികൾ ഏർപ്പെട്ടിരിക്കുകയാണ് വട്ടംകുളം കുറത്തികുന്നിലെ കുറച്ച് കുടുംബങ്ങൾ. മൺപാത്ര നിർമാണത്തിന് ആവശ്യമായ കളിമണ്ണും മണലും പുഴകളിൽ നിന്ന് എടുക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം. മാത്രമല്ല ഇവ വീടുകളിലേക്ക് എത്തിക്കാനുള്ള ഗതാഗത പ്രശ്നങ്ങളും വിലവർധനവും അലട്ടി കൊണ്ടിരിക്കുന്നത്. രേഖകളിൽ ഉയർന്ന വിഭാഗത്തിലായതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ കാര്യമായി ലഭിക്കുന്നതും ഇല്ല. ആകെ ലഭിക്കുന്നത് കുട്ടികൾക്ക് സ്കൂളുകളിൽ നിന്നുള്ള ഗ്രാൻഡ് മാത്രം. സാമ്പത്തികസ്ഥിതിയും
പരിഷ്കാരങ്ങളും പുതിയ കാലഘട്ടത്തിൽ പലരെയും ഈ തൊഴിൽ മേഖലയിൽ നിന്നും അടർത്തിമാറ്റി. ഉന്നമനത്തിനായി സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ തൊഴിൽ മേഖലയിൽ പിടിച്ചുനിൽക്കാൻ ആകൂ എന്നാണ്
ചളിയകുണ്ടിൽ മണി പറയുന്നത്.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…
എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…
ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…
നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…
എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.