Local news
ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പു ക്കാർക്കുമായി ബിരിയാണി കഞ്ഞി തയ്യാറാക്കി സുലൈമാൻക്ക


അറേബ്യൻ മോഡലിൽ ഒരുക്കിയ ഈ മസാല കഞ്ഞിയെ നാട്ടുകാർ വിളിക്കുന്നത് ബിരിയാണി കഞ്ഞിയെനാണ്. ഔഷധ കൂട്ടിനൊപ്പം വഴുതന, ബീൻസ്, ഉരുളക്കിഴങ്ങ്, പച്ച പയർ, തുടങ്ങിയ പച്ചക്കറികൾക്കൊപ്പം കോഴി, ആട്, പോത്ത് എന്നിവയുടെ എല്ലോട് കൂടിയ മാംസങ്ങളും ദിനേനെ മാറി മാറി കഞ്ഞിയിൽ ചേർക്കാറുണ്ട്. മസ്ജിദിലും ആശുപത്രിയിലുമായി മൂന്നൂറോളം പേർ കഞ്ഞി കഴിക്കാനെത്തുന്നുണ്ട്. രണ്ട് തലമുറകൾക്ക് മുൻപ് പൊന്നാനിയിൽ എത്തിയ യമനികളിൽ നിന്നും നൂറുക്കയുടെ പിതാക്കൻമാരാണത്രേ ഇത്തരത്തിലുള്ള കഞ്ഞിയുണ്ടാക്കുവാനും ഇതിന്റെ കൂട്ട് രഹസ്യം വെളിപ്പെടുത്തിയതെന്നും നൂറുക്കയുടെ മകൻ സലാഹു വ്യക്തമാക്കി.
യമൻ കുടുംബങ്ങളിലെ ദൈനം ദിന ഭക്ഷണമാണ് ഇപ്പോൾ അൻസാർ കുക്ക് സുലൈമാൻക്ക തയ്യാറാക്കി റമദാൻ സ്പെഷൽ വിഭവമായി റമദാനിലെ മുപ്പതു നാളുകളിൽ വിളമ്പുന്നത്. മാനവ സൗഹാർദ്ദ മതമൈത്രി വിളിച്ചോതുന്ന മസ്ജിദു റഹ്മയിലെയും ആശുപത്രി പള്ളിയിലെയും നോമ്പ് തുറക്ക് നേതൃത്വം നൽകുന്നത്. വി . വി. സജീവൻ ,ഗീവർഗ്ഗീസ് കെ സഖറിയ, എം . എൻ. സലാഹുദീൻ, കെ . എം അബ്ദുൾ റഹ്മാൻ , ഷാഫൈസൽ ഷെയ്ഖ് , എന്നിവരാണ്.
