ആരോഗ്യകരമായഭക്ഷണശീലംവളര്ത്താൻ‘ഹെല്ത്തിപ്ലേറ്റു’മായിഭരണകൂടം

മലപ്പുറം:ആരോഗ്യകരമായഭക്ഷണശീലംവളര്ത്തിയെടുക്കാന്ജില്ലഭരണകൂടത്തിന്റെ‘ഹെല്‍ത്തി പ്ലേറ്റ്’പദ്ധതിക്ക് തുടക്കം.
ജില്ല ഭരണകൂടവുംഭക്ഷ്യസുരക്ഷവകുപ്പും ആരോഗ്യവകുപ്പും ചേര്ന്ന്നടപ്പാക്കുന്നപദ്ധതിയാണിത്.വര്ധിച്ചുവരുന്നജീവിതശൈലീരോഗങ്ങള്നിയന്ത്രിക്കാൻആരോഗ്യകരമായ
ഭക്ഷണശീലംഉറപ്പുവരുത്തുകഎന്നതാണ് ഇതിലൂടെലക്ഷ്യമിടുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കുമായി
സിവില്‍ സ്റ്റേഷന്
കാന്റീനില്പ്രത്യേകം ഹെല്ത്തിപ്ലേറ്റ്ഒരുക്കിയാണ്
പദ്ധതിക്ക്തുടക്കമിട്ടത്.
നല്ലആരോഗ്യത്തിനായി
നമ്മുടെഭക്ഷണശൈലിയില്കാര്യമായ മാറ്റം
വരുത്തണമെന്നും
കാര്‍ബോഹൈഡ്രേറ്റിന്റെ
അമിതമായ അളവ്
കുറക്കണമെന്നും
കലക്ടറേറ്റില്‍നടന്ന
വാര്‍ത്തസമ്മേളനത്തില്‍
ജില്ല കലക്ടര്‍വി.ആര്. വിനോദ്പറഞ്ഞു.കാലാവസ്ഥക്ക്അനുയോജ്യമായ
ഭക്ഷണം ശീലിക്കണം.
ആരോഗ്യകരമായ
ഭക്ഷണം കഴിക്കാന്‍
ആളുകള്‍ക്ക്
താൽപര്യമുണ്ട്.
എന്നാല്‍, അതിന്റെ
ലഭ്യതക്കുറവാണ്
നേരിടുന്നവെല്ലുവിളി. ഇത്മറികടക്കാന്ഹോട്ടലുകളിലുംറസ്റ്റാറന്റുകളിലും
ഹെല്‍ത്തി ഫുഡ് മെനു
കൊണ്ടുവരും.പെട്ടെന്നൊരു മാറ്റംസാധ്യമായില്ലെങ്കില്പോലും ഹെല്‍ത്തി ഫുഡ്പതിയെ ശീലമാക്കാന്കഴിയുമെന്നും
അദ്ദേഹം പറഞ്ഞു.
ഭക്ഷണശീലങ്ങള്‍
ആരിലും
അടിച്ചേല്‍പ്പിക്കാന്‍
പാടില്ലെന്ന്
തന്നെയാണ് നിലപാട്.
എന്നാല്‍, നല്ല
ഭക്ഷണത്തെക്കുറിച്ചുള്ള
അവബോധംവളര്ത്താന് ജില്ലഭരണകൂടം
മുന്കൈയെടുക്കുമെന്നുംകലക്ടര്വിശദീകരിച്ചു.
ആദ്യഘട്ടമെന്നനിലയില്‍ മലപ്പുറംസിവില് സ്റ്റേഷന്
കാന്റീനിലെ ഭക്ഷണ
മെനുവില്‍ മാറ്റംവരുത്തിയിട്ടുണ്ട്.സാധാരണ
ഭക്ഷണത്തിന് പുറമെ,
ഇനി മുതല്പ്രത്യേകം
തയാറാക്കിയആരോഗ്യപൂര്ണമായഭക്ഷണവും
കാന്റീനില്നിന്ന്ലഭിക്കും.
ധാന്യങ്ങള്‍,പച്ചക്കറികള്‍,
പയര്‍വര്‍ഗങ്ങള്‍,പഴങ്ങള്‍,ഇലക്കറികള്‍, പാലും
പാലുല്‍പ്പന്നങ്ങളും,
മീന്‍, ഇറച്ചി, മുട്ട
തുടങ്ങി മനുഷ്യന്
ആവശ്യമുള്ളതെല്ലാം
ഉള്‍പ്പെടുത്തിയാണ്
ഹെല്‍ത്തി ഫുഡ്
തയാറാക്കുന്നത്.
ജീവിതശൈലീരോഗങ്ങള്ചെറുക്കാന് ജില്ല
കലക്ടര്‍ നേരത്തേ
തുടങ്ങിവച്ച‘നെല്ലിക്ക’
കാമ്പയിനിന്റെ
ഭാഗമായാണ് ഹെല്‍ത്തി
പ്ലേറ്റ് പദ്ധതിയും
നടപ്പാക്കുന്നത്.
