മോഷ്ട്ടിച്ച ബുള്ളറ്റുമായി യുവാക്കൾ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടിയത് ചിയാനൂർ പാടത്ത് വച്ച്.

ചങ്ങരംകുളം:എടപ്പാളിൽ നിന്ന് കഴിഞ ദിവസം മോഷണം പോയ ബുള്ളറ്റുമായി രണ്ട് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ഒരാൾ ഓടി രക്ഷപ്പെട്ടു. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുസാഫിർ (21)ചെമ്മാട് സ്വദേശി റിനാൻ(21) എന്നിവരാണ് പിടിയിലായത്.പുലർച്ചെ നെറ്റ് പെട്രോളിംങ്ങിനിടയിൽ ചിയ്യാനൂർ പാടത്ത് ജാസ് ബാറിന് സമീപം
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെ യുവാക്കൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.അതിസാഹസികമായി യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെ പൊന്നാനി നരിപ്പറമ്പ് സ്വദേശിയുടെ മോഷണം പോയ ബുള്ളറ്റ് ആയിരുന്നു യുവാക്കൾ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.കൂടുതൽ മോഷണം നടത്താൻ യുവാക്കൾ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രധാന പ്രതിയായ ഒരാളെ കൂടി കേസിൽ പിടികൂടാൻ ഉണ്ടെന്നും, അയാളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും, ഉടൻ തന്നെ ഇയാൾ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരിഹരസൂനു, സി.പി.ഒമാരായ രാജേഷ്, ജസ്റ്റിൻ രാജ്, ട്രോമ കെയർ അംഗം അജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.
