പൊന്നാനി : കടലിൽ കെട്ടിക്കിടക്കുന്ന മോശം മഴവെള്ളം കടലിൽനിന്നും കായലിലേക്ക് തള്ളുന്ന പ്രക്രിയമൂലം (ചെന്നീര്) മത്സ്യക്കൃഷി നശിച്ചു. പൊന്നാനി ഫിഷറീസ് വകുപ്പിനു കീഴിൽ ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി, പുതുപൊന്നാനി കായലിൽ ഓരുജല കൃഷിചെയ്യുന്ന യുവകർഷകൻ പാലക്കൽ അലിയുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഏതാണ്ട് 400 കിലോ കാളാഞ്ചി, 200 കിലോ കരിമീൻ, 150 കിലോ ചെമ്പല്ലി തുടങ്ങിയവ ചത്തു. കൂടാതെ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളും ചത്തിട്ടുണ്ട്. പൊന്നാനി ഫിഷറീസ് ഇൻസ്‌പെക്ടർ ശ്രീജേഷ്, ഓഫീസർ അംജദ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് അലി പറയുന്നത്.
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…
ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…