കുറ്റിപ്പുറം: വന്ദേഭാരത് തീവണ്ടിക്കുനേരേയുണ്ടായ കല്ലേറിൽ സി നാല് ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു. തിരുവനന്തപുരം-മംഗളൂർ 20632 നമ്പർ വന്ദേഭാരതിനുനേരേയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 8.50-ന് ആണ് സംഭവം. കുറ്റിപ്പുറം സ്റ്റേഷനും തിരുനാവായ സ്റ്റേഷനുമിടയിൽ വെച്ചാണ് കല്ലേറ് ഉണ്ടായത്. തീവണ്ടി കുറ്റിപ്പുറം സ്റ്റേഷൻ വിട്ട് അഞ്ച് മിനുട്ടാകുന്നതിനിടയിലാണ് സംഭവം. തീവണ്ടി യാത്ര തുടർന്നു. യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെത്തിയപ്പോൾ അധികൃതർ പരിശോധന നടത്തി.
രാങ്ങാട്ടൂർ കമ്പനിപ്പടി ഭാഗത്തുവെച്ചായിരിക്കാം കല്ലേറുണ്ടായതെന്നാണ് ആർ.പി.എഫ്. അനുമാനിക്കുന്നത്. തീവണ്ടിയിലെ സി.സി.ടി.വി. ക്യാമറകളും രാങ്ങാട്ടൂർ ഭാഗത്തെ റെയിൽപ്പാളത്തിനു സമീപത്തെ സി.സി.ടിവി. ക്യാമറകളും ആർ.പി.എഫ്. പരിശോധിക്കും. സംഭവത്തിൽ ഷൊർണൂർ ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ…
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില…
സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്ക് പരിഹാരമായി ധനമന്ത്രി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നാണ് കാത്തിരിപ്പ്.…