പട്ടാമ്പി : എക്‌സൈസ് സംഘത്തെ കണ്ട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറുദ്ദീനാണ് (17) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് കുലുക്കല്ലൂർ ആനക്കൽ നരിമടക്ക് സമീപം പരിശേധനക്ക് വന്ന എക്‌സൈസ് സംഘത്തെ കണ്ട് സുഹൈറുദ്ദീനും കൂട്ടുകാരും ചിതറിയോടി.ഇവരിൽ സുഹൈറുദ്ദീനും മറ്റൊരു യുവാവുമാണ് പുഴയിൽ എടുത്ത് ചാടിയത്.
സുഹൃത്ത് രാത്രി പത്ത് മണിയോടെ വീട്ടിലെത്തി.അപ്പോഴാണ് സുഹൈർ തിരിച്ചെത്തിയിട്ടില്ല എന്ന് മനസ്സിലായത്.തുടർന്നാണ് നാട്ടുകാർ തിരച്ചിൽ തുടങ്ങിയത്.തൂതപ്പുഴയിലെ വ്യാപകമായ തിരച്ചിലിനൊടുവിൽ ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
സംഘത്തിലെ എട്ട് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.ഇവരിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചെടുത്തു കേസ് രജിസ്റ്റർ ചെയതു.
മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ സെർവറിൽ സെപ്റ്റംബർ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ ഇൗ ദിവസങ്ങളിൽ പി.എസ്.സി…
കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…
പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…
എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…
പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…