പൊന്നാനി: വെളിയങ്കോട് ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിൽ ജീപ്പ് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു.മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അഷ്റഫും കുടുംബവും പറഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് കണ്ണൂരിലേക്ക് പോയ അഷ്റഫും കുടുംബവും സഞ്ചരിച്ച വാഹനം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത വലിയ കുഴിയിൽ വീഴുകയായിരുന്നു. കുഴിയുണ്ടെന്നുള്ള സൂചന ബോർഡുകൾ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുട്ടായതിനാൽ കുഴിയുള്ളത് ശ്രദ്ധയിലും പെട്ടില്ല. പരിക്കേറ്റ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അഷ്റഫ് പറഞ്ഞു. അഷ്റഫിനെ കാര്യമായ പരിക്കില്ലെങ്കിലും ഭാര്യക്ക് മൂന്ന് മക്കൾക്കും നല്ല പരിക്കുണ്ട്. സൂചന ബോർഡുകൾ വയ്ക്കാത്ത കരാറുകാരനാണ് കുറ്റക്കാരൻ എന്നിരിക്കെ പരാതിക്കാരനായ തനിക്കെതിരെയാണ് പോലീസ് കേസ് എടുത്തു എന്നും അഷ്റഫ് പറയുന്നു. നിയമപരമായി മുന്നോട്ടുപോകാനാണ് അഷ്റഫിന്റെ തീരുമാനം
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…