പാലക്കാട് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്ദം കുറപ്പിച്ചത് വിവാദത്തില്‍. ജില്ലാ ജഡ്ജി ഇടപെട്ട് ശബ്ദം കുറപ്പിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റാണെന്ന് ആരോപിച്ച് യുവമോര്‍ച്ച രംഗത്തെത്തി. ശബ്ദം കുറച്ചതു മൂലം നൃത്തത്തിന്റെ ഇഫക്ട് കുറഞ്ഞതായി വിദ്യാര്‍ത്ഥിനികളും പ്രതികരിച്ചു.
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായിഇന്നലെ കളക്ടറേറ്റ് വളപ്പിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. പാലക്കാട് മേഴ്‌സി കോളജിലെ വിദ്യാര്‍ത്ഥിനികളാണ് 15 മിനിറ്റുള്ള പരിപാടി അവതരിപ്പിച്ചത്. ഫ്‌ളാഷ് മോബ് തുടങ്ങിയപ്പോള്‍ തന്നെ ജില്ലാ കോടതിയില്‍ നിന്നും ജീവനക്കാരെത്തി ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.ശബ്ദം സമീപത്തുള്ള കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടക്കം മുതലേ ശബ്ദം കുറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച പ്രതികരിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങി നടത്തിയ പരിപാടി ഇത്തരത്തില്‍ തടസപ്പെടുത്തിയത് ശരിയായില്ലെന്നാണ് യുവമോര്‍ച്ച നിലപാട്. ജില്ലാ ജഡ്ജി ഇടപെട്ട് മുന്‍പ് നീനാ പ്രസാദിന്റ നൃത്ത പരിപാടിയുടെ ശബ്ദം കുറപ്പിച്ചത് വിവാദമായിരുന്നു.
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…
ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…
ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…