ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ നിയമമായി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിനു രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്. രാജ്യസഭയിലെ വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.
പുതിയ നിയമത്തിലെ 11 മാറ്റങ്ങള്‍ അറിയാം
പുതിയ ഭേദഗതി പ്രകാരം രണ്ട് അംഗങ്ങള്‍ അമുസ്ലിംകളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. നിയമപ്രകാരം കൗണ്‍സിലിലേക്ക് നിയമിക്കപ്പെടുന്ന എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ മുസ്ലീങ്ങളായിരിക്കണമെന്നില്ല.
മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍, ഇസ്ലാമിക നിയമ പണ്ഡിതര്‍, വഖഫ് ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍. രണ്ട് രണ്ട് മുസ്ലീം സ്ത്രീകളും കൗണ്‍സില്‍ അംഗങ്ങളാകണം.
ഈ പട്ടികയില്‍ നിന്നും ഒരാളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. അവര്‍ മുസ്ലീങ്ങളായിരിക്കണമെന്നില്ല. ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകണം.
ഷിയാ, സുന്നി, മുസ്ലീങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് ഓരോ അംഗമെങ്കിലും ഉണ്ടായിരിക്കണം. സംസ്ഥാനത്ത് പ്രാതിനിധ്യം ഉണ്ടെങ്കില്‍ ബോറ, അഗാഖാനി സമുദായങ്ങളില്‍ നിന്ന് ഓരോ അംഗവും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും സ്ത്രീകളായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. രണ്ട് മുസ്ലീം അംഗങ്ങള്‍ സ്ത്രീകളായിരിക്കണമെന്ന് ബില്‍ പറയുന്നു.
റ്റൊൻ്റി ഫോർ ന്യൂസ്
പുതിയ ബില്‍ ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ക്ക് അന്തിമത്വം നല്‍കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ക്കെതിരെ 90 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
1954-ലെ വഖഫ് നിയമം വഖഫിന്റെ കേന്ദ്രീകരണത്തിന് വ്യവസ്ഥ ചെയ്യുന്നു. 1964-ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995-ലെ വഖഫ് ആക്ട് പഴയ നിയമത്തെ പരിഷ്‌കരിച്ചു. വഖഫ് ട്രിബ്യൂണലുകള്‍ കൊണ്ടുവന്നു. അതിന് 1908ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉള്ളതാക്കി മാറ്റി.
വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡിന് ജുഡീഷ്യല്‍ അധികാരമുണ്ട്. ഒരു ജഡ്ജി ഉള്‍പ്പെടെ മൂന്നംഗങ്ങളുള്ള വഖഫ് ട്രിബ്യൂണലില്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാം. ട്രൈബ്യൂണലിന്റെ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് ഇടപെടുന്നുണ്ട്.
ഇസ്ലാമിക ചരിത്രത്തിലെ വഖഫ്
വിശുദ്ധ ഖുറാന്‍ വഖഫിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടില്ലെങ്കിലും, ദാനധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത വാക്യങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹചാരികളിലൊരാളായ അബു തല്‍ഹ അല്‍ അന്‍സാരി ഈന്തപ്പനത്തോട്ടം സംഭാവന ചെയ്തത് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല വഖഫുകളില്‍ ഒന്നാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രബലമായിരുന്ന ഈ ആചാരം ബ്രിട്ടീഷ് കാലത്തും തുടര്‍ന്നു.
ദാനം ചെയ്യുന്ന വ്യക്തിക്ക് വസ്തുവിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം, അത് സ്വീകരിക്കുന്നവര്‍ക്ക് അത് വില്‍ക്കാനോ അനന്തരാവകാശമായി നല്‍കാനോ കഴിയില്ല. വഖഫ് പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വരുമാനം മസ്ജിദുകളുടെ നിര്‍മ്മാണം, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, ഹജ്ജ്, ഉംറ സൗകര്യങ്ങള്‍, മതപ്രചാരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇസ്ലാം നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടുള്ളതല്ല.
കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ…
നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി…
കാലടി | ഗ്രാമ പഞ്ചായത്തിലെ തേങ്ങാകുന്നില്‍ കാട്ടുപന്നിയെ ഡോ.മിദ് ഗാഹിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. പ്രസിഡന്റ് കെ. ജി ബാബു,…
എടപ്പാൾ | കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ" മെയ് 20 ന് സംയുക്ത ട്രേഡ് യൂണിയനുകളുടെഅഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായുള്ള സി ഐ…
തവനൂർ | ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗ പ്രതിരോധ പരിശോധന നടത്തി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായാണ് പരിശോധന നടന്നത്.…
ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ് കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ…