പൊന്നാനി: മഴ കനത്തതോടെ ബിയ്യം റെഗുലേറ്ററിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മൂലം ഷട്ടറുകൾ തുറന്നു. ശക്തമായ മഴ കാരണം റെഗുലേറ്ററിന്റെ തുറന്ന വയറുകൾക്ക് മുകളിലൂടെ വെള്ളം മറുഭാഗത്തേക്ക് എത്തിയതോടെയാണ് രണ്ട് ഷട്ടറുകൾ അടിയന്തരമായി തുറന്നത്. ഒമ്പത് സെന്റീമീറ്റർ ഉയരത്തിൽ ജലവിതാനം ഉയർന്നതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. റെഗുലേറ്ററിലെ രണ്ടാമത്തെയും പത്താമത്തെയും ഷട്ടറുകളാണ് ഉയർത്തിയത്.
റെഗുലേറ്ററിന്റെ കിഴക്കുഭാഗത്തെ കോൾ മേഖലയിൽ മഴയെത്തുടർന്ന് ജലവിതാനം ഉയർന്നിരുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം ബിയ്യം പുഴ വഴി കടലിലേക്ക് ഒഴുക്കിവിട്ടത്. ദിവസങ്ങളായി തുടരുന്ന മഴയിൽ റെഗുലേറ്ററിന്റെ കിഴക്ക് ഭാഗത്തെ കോൾനിലങ്ങളിൽ വെള്ളം ഉയരുകയും കൃഷി ഭീഷണിയിലാവുകയും ചെയ്തു. മഴയുടെ വർധനവിനനുസരിച്ച് കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എൻജിനീയർ അറിയിച്ചു. കാഞ്ഞിരമുക്ക് പുഴയുടെ ഇരുവശത്തുമുള്ള കുടുംബങ്ങൾക്ക് ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി ജാഗ്രത നിർദേശം നൽകിയിരുന്നു.
ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…
സ്കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…
സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…
മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…
പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ് തവനൂർ…